ബൂംറയ്ക്ക് അഞ്ചുവിക്കറ്റ്; ദക്ഷിണാഫ്രിക്കയെ  ഇന്ത്യ 194 റണ്‍സിന് കൂടാരം കയറ്റി

അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബൂംറയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 194 റണ്‍സിന് ചുരുട്ടിക്കെട്ടി.  അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാഷിം അംലയാണ് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്
ബൂംറയ്ക്ക് അഞ്ചുവിക്കറ്റ്; ദക്ഷിണാഫ്രിക്കയെ  ഇന്ത്യ 194 റണ്‍സിന് കൂടാരം കയറ്റി

ജോഹന്നാസ്ബര്‍ഗ്: താരതമ്യേന ചെറിയ സ്‌കോറില്‍ ഇന്ത്യയെ പുറത്താക്കി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബൂംറയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 194 റണ്‍സിന് ചുരുട്ടിക്കെട്ടി.  അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാഷിം അംലയാണ് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയ്ക്ക്  മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും മികച്ച പിന്തുണ നല്‍കി. ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ഏഴ് റണ്‍സിന്റെ ലീഡ് നേടാന്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുളളൂ.

സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സുളളപ്പോള്‍ എയ്ഡന്‍ മാര്‍ക്രാമിനെ പാര്‍ത്ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഡീന്‍ എല്‍ഗാറിനെയും (4) മടക്കിയതോടെ 16ന് രണ്ട് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. മൂന്നാം വിക്കറ്റില്‍ കഗിസോ റബാഡയും (30)യും അംലയും നടത്തിയ ചെറുത്ത് നില്‍പ്പാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. എന്നാല്‍ റബാഡ പുറത്തായതിന് ശേഷം വന്നവര്‍ക്കൊന്നും നിലയുറപ്പിക്കാന്‍ പറ്റാതായതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. 61 റണ്‍സെടുത്ത അംലയും കഗിസോ റബാഡ,വെര്‍നന്‍ ഫിലാന്‍ഡര്‍ എന്നിവരും മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് വെറും 187 റണ്‍സില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കൂട്ടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com