കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ നിര്‍ണയാക മത്സരത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് കേരളം സെമിയിൽ.രാഹുല്‍ രാജും ജിതിന്‍. എം.എസും കെ.പി.രാഹുലുമാണ് സ്‌കോറര്‍മാര്‍.
മത്സരത്തിന്റെ തുടക്കം മുതല്‍ മൈതാനത്ത് കേരളത്തിനായിരുന്നു ആധിപത്യം. മഹാരാഷ്ട്ര മുന്നേറ്റനിരയ്ക്ക് യാതെരു അവസരവും നല്‍കാതെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു കേരളം. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ രാഹുല്‍ രാജാണ് കേരളത്തിന്റെ ആദ്യ ഗോള്‍ വലയിലാക്കിയത്. 38-ാം മിനിറ്റില്‍ മഹാരാഷ്ട്ര ഗോളിയെ കബളിപ്പിച്ച് ജിതിന്‍ കേരളത്തെ രണ്ട് ഗോളിന് മുന്നിലെത്തിച്ചു. 57-ാം മിനിറ്റില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി കെപി രാഹുല്‍ കേരളത്തിന്റെ വിജയം ഉറപ്പിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ