വിവാഹിതയാവാന്‍ ഒഴിവുള്ള ദിനം ഡിസംബര്‍ 16 മാത്രമാണ്; എന്റെ കോച്ചാകും കശ്യപ് എന്നും സൈന 

ഡിസംബര്‍ 20 മുതല്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗുമായി തിരക്കാകും. അതിന് പിന്നാലെ ടോക്യോ ഗെയിംസ് ആരംഭിക്കും
വിവാഹിതയാവാന്‍ ഒഴിവുള്ള ദിനം ഡിസംബര്‍ 16 മാത്രമാണ്; എന്റെ കോച്ചാകും കശ്യപ് എന്നും സൈന 

പുനെ: പത്ത് വര്‍ഷം രഹസ്യം ഉള്ളിലൊതുക്കി. ഇപ്പോള്‍ എല്ലാവരും എല്ലാം അറിയുമ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ തുറന്ന് പറയുകയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍. 

വിവാഹിതയാകുവാനുള്ള ശരിയായ സമയം ഇതാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഡിസംബര്‍ 16 മാത്രമാണ് വിവാഹിതയാകുവാന്‍ എനിക്ക് ഒഴിവുള്ള സമയം. ഡിസംബര്‍ 20 മുതല്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗുമായി തിരക്കാകും. അതിന് പിന്നാലെ ടോക്യോ ഗെയിംസ് ആരംഭിക്കും. അതുകൊണ്ട് ആ ദിവസം മാത്രമാണ് വിവാഹത്തിനായി മാറ്റി വയ്ക്കാനായി ഉള്ളതെന്ന് സൈന പറയുന്നു. 

സെപ്തംബറോടെയായിരുന്നു സൈനയും ബാഡ്മിന്റണ്‍ താരം കശ്യപും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തു വരുന്നത്. 2007ലാണ് കശ്യപുമായി പ്രണയത്തിലാവുന്നത് എന്ന് സൈന പറയുന്നു. 2007 മുതല്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ക്കായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തു തുടങ്ങി. 

ഒരുമിച്ച് യാത്ര, ഒരുമിച്ച് ടൂര്‍ണമെന്റുകളില്‍ കളിക്കുന്നു, ഒരുമിച്ച് പരിശീലനം...പതിയെ പതിയെ ഞാന്‍ കശ്യപിന്റേയും കശ്യപ് എന്റേയും മത്സരങ്ങളില്‍ ശ്രദ്ധ വെച്ചു തുടങ്ങി. മത്സരത്തിന്റെ പോര് നിലനില്‍ക്കുന്നിടത്ത് മറ്റൊരാളുമായി അടുക്കുക എന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ ഞങ്ങള്‍ വളരെ വേഗം അടുക്കുകയും മത്സരങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തതായി സൈന പറയുന്നു. കളിയില്‍ കശ്യപ് ശ്രദ്ധ കൊടുക്കുന്നുണ്ട്. എന്നാല്‍ എന്നെ കൂടുതല്‍ സഹായിക്കുന്നതിന് വേണ്ടി കോച്ചിങ്ങിലേക്ക് ശ്രദ്ധ കൊടുക്കുകയാണ് കശ്യപ് ഇപ്പോള്‍.

വിവാഹത്തിലേക്ക് കടന്ന് കരിയറിന്റെ താളം തെറ്റിക്കാന്‍ ഞങ്ങള്‍ രണ്ട് പേരും ആഗ്രഹിച്ചില്ല. ഒരു കുഞ്ഞിനെ എങ്ങിനെ പരിപാലിക്കുന്നുവോ അതുപോലെ പരിചരണമാണ് കായിക താരത്തിനും വേണ്ടത്. ഇപ്പോള്‍ വീട്ടില്‍ എനിക്കത് ലഭിക്കുന്നുണ്ട്. എന്നാല്‍ വിവാഹിതയായല്‍ അതെല്ലാം മാറും. ഏഷ്യന്‍ ഗെയിംസിനും, കോമണ്‍വെല്‍ത്തിനും മുന്‍പ് വിവാഹം ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നുവെന്നും സൈന പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com