62 ഡെലിവറി, വഴങ്ങിയത് 9 റണ്‍സ്, ഏഴ് മെയ്ഡന്‍; അശ്വിന്റെ മാജിക് സ്‌പെല്ലിന്റെ കരുത്തില്‍ ആദ്യ സെഷനില്‍ ഇന്ത്യ

ഇന്‍സൈഡ് ഔട്ട് ഷോട്ടിന് മുതിര്‍ന്നായിരുന്നു കിരണ്‍ പവല്‍ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്
62 ഡെലിവറി, വഴങ്ങിയത് 9 റണ്‍സ്, ഏഴ് മെയ്ഡന്‍; അശ്വിന്റെ മാജിക് സ്‌പെല്ലിന്റെ കരുത്തില്‍ ആദ്യ സെഷനില്‍ ഇന്ത്യ

രാജ്‌കോട്ടിലെ ആധികാരിക ജയം ആവര്‍ത്തിക്കാനുറച്ച് ഇന്ത്യ ഇറങ്ങിയപ്പോള്‍, മറ്റൊരു നാണക്കേട് ഒഴിവാക്കാന്‍ വേണ്ടിയാണ് വിന്‍ഡിസിന്റെ പൊരുതല്‍. എന്നാല്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡിസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തുടക്കത്തില്‍ തന്നെ പ്രഹരിക്കുന്ന കാഴ്ചയാണ് ഹൈദരാബാദില്‍ ആദ്യ സെഷനില്‍ തന്നെ കാണുന്നത്. 

പതിയെ തുടങ്ങി ഇന്നിങ്‌സ് കെട്ടിപ്പടുത്താന്‍ ശ്രമിച്ച വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ അശ്വിനും, കുല്‍ദീപും ചേര്‍ന്ന് മടക്കി. ആദ്യ സെഷനില്‍ മികച്ച സ്‌പെല്ലോടെ അശ്വിനാണ് മികച്ച് നിന്നത്. തന്റെ ആദ്യ പത്ത് ഓവറില്‍ ഏഴ് മെയ്ഡന്‍ ഓവറുകളോടെയാണ് അശ്വിന്‍ വിന്‍ഡിസ് ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞു മുറുക്കിയത്. 

തന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ ബോളില്‍ ബൗണ്ടറി വഴങ്ങി അശ്വിന്‍ പിന്നെ എറിഞ്ഞ 60 ബോളില്‍ നിന്നും വിട്ടുകൊടുത്തത് മൂന്ന് റണ്‍സ് മാത്രം.പത്ത് ഓവറില്‍ അശ്വിന്‍ വഴങ്ങിയ ഒന്‍പത് റണ്‍സില്‍ അഞ്ച് റണ്‍സും നേടിയത് പവല്‍.  ഇന്‍സൈഡ് ഔട്ട് ഷോട്ടിന് മുതിര്‍ന്നായിരുന്നു കിരണ്‍ പവല്‍ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. അശ്വിന്റെ ആദ്യ പത്ത് ഓവറിലെ ഡെലിവറികളില്‍ 93.55 ശതമാനവും ഡോട്ട് ബോളുകള്‍. റണ്‍ എടുക്കാന്‍ പാകത്തില്‍ അനുവദിച്ച ഡെലിവറികള്‍ 6.45 ശതമാനം മാത്രം. 

വലിയ തകര്‍ച്ചയ്ക്ക് വക നല്‍കാതെ ഉച്ചഭക്ഷണത്തിന് പിരിയുന്നത് വരെ പിടിച്ചു നില്‍ക്കാമെന്ന ഹോപ്പിന്റെ കണക്കുകൂട്ടലുകള്‍ ഉമേഷ് യാദവ് തെറ്റിച്ചു. 36 റണ്‍സെടുത്ത ഹോപ്പിനെ പുറത്താക്കിയതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്ഡ 86 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡിസ്.

രാജ്‌കോട്ടിന് പിന്നാലെ കോഹ് ലിയുടെ ആരാധകര്‍ ഹൈദരാബാദിലും ഗ്രൗണ്ട് കയ്യടത്തക്കി. കോഹ് ലിയുമായി സെല്‍ഫിക്ക് വേണ്ടിയായിരുന്നു ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ച് മൈതാനത്തേക്ക് പാഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com