ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ലൈംഗീക ആരോപണം; സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന് താരം

സംഭവം പുറത്തു പറയാതിരിക്കാന്‍ 375,000 ഡോളര്‍ ക്രിസ്റ്റിയാനോ യുവതിക്ക് നല്‍കി എന്നും മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ലൈംഗീക ആരോപണം; സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന് താരം

2009ല്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തുവെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണം പ്രസിദ്ധീകരിച്ച ജര്‍മന്‍ മാഗസിനെതിരെ നിയമനടപടി സ്വീകരിച്ച് ക്രിസ്റ്റ്യാനോ. സ്വകാര്യതയിലേക്ക് കടന്നു കയറിയുള്ള റിപ്പോര്‍ട്ടാണ് മാഗസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന വാദമാണ് ക്രിസ്റ്റിയാനോയുടെ അഭിഭാഷകന്‍ ഉന്നയിക്കുന്നത്. 

ജര്‍മന്‍ മാഗസിനായ ദെര്‍ സ്പീഗലിനെതിരെയാണ് നിയമനടപടി. 2009 ജൂണിലാണ് ആരോപണത്തിന് ആസ്പദമായ സംഭവം എന്നാണ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ലാസ് വേഗാസിലെ ഹോട്ടല്‍ റൂമില്‍ വെച്ചായിരുന്നു തന്നെ ബലാത്സംഗം ചെയ്തത് എന്നാണ് കാത്‌റന്‍ മയോര്‍ഗ എന്ന യുവതി മാഗസിനിലൂടെ വെളിപ്പെടുത്തിയത്. 

ആ സമയം യുവതിയും ക്രിസ്റ്റ്യാനോയും വിഷയത്തില്‍ കോടതിക്ക് പുറത്ത് ധാരണയില്‍ എത്തി. സംഭവം പുറത്തു പറയാതിരിക്കാന്‍ 375,000 ഡോളര്‍ ക്രിസ്റ്റിയാനോ യുവതിക്ക് നല്‍കി എന്നും മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മാഗസിന്‍ റിപ്പോര്‍ട്ട് തീര്‍ത്ത മാനഹാനിക്ക് നഷ്ടപരിഹാരം തേടിയാണ് ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ക്രിസ്റ്റ്യാനോയുടെ മാനേജ്‌മെന്റിനെ ഇത് സംബന്ധിച്ച് രേഖാമൂലം അറിയിച്ചിരുന്നു എന്നാണ് മാഗസിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com