കൊല്‍ക്കത്ത: ഐപിഎല്ലിലെ മങ്കാദിങ് വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇത്തവണത്തെ ഐപിഎല്ലിന്റെ തുടക്കത്തിൽ മങ്കാദിങ് വിവാദ വിഷയമായിരുന്നെങ്കിൽ ഓരോ ദിവസം കഴിയും തോറും അത് ചിരിക്ക് വകയുള്ള വിഷയമായി മാറുകയാണ് മൈതാനത്ത്. രാജസ്ഥാന്‍ റോയല്‍സ്- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍ മങ്കാദിങിലൂടെ പുറത്താക്കിയതോടെയാണ് സംഭവം വിവാദമായത്. എന്നാൽ പിന്നീട് പല താരങ്ങളും അതൊരു തമാശയായി ഏറ്റെടുക്കുകയായിരുന്നു.
ഇന്നലെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി മങ്കാദിങ് ഒഴിവാക്കാനെന്ന തരത്തിൽ നടത്തിയ പ്രകടനം ആരാധകരില്‍ ചിരി പടര്‍ത്തി. സുനില്‍ നരെയ്ന്റെ ബൗളിങിനിടെയായിരുന്നു കാണികളെ രസിപ്പിച്ച നിമിഷം. പന്തെറിയാനായി ക്രീസിലേക്ക് ഓടിയെത്തിയ നരെയ്ന്‍ പന്തെറിയാതെ തിരിഞ്ഞു നടന്നു. ഈ സമയം ക്രീസിന് പുറത്തായിരുന്ന വിരാട് കോഹ്‌ലി ഉടന്‍ ക്രീസിലേക്ക് ബാറ്റുവെച്ചു. പിന്നീട് ചിരിച്ചു കൊണ്ട് ഇരുന്ന് ബാറ്റ് ക്രീസില്‍ തന്നെ വീണ്ടും അമര്‍ത്തിവെച്ചു.
ഇത് കണ്ട് നരെയ്നും ചിരി വന്നു. പിന്നീട് അമ്പയറോട് കോഹ്‌ലി ചിരിച്ചുകൊണ്ടു തന്നെ തന്നെ റണ്ണൗട്ടാക്കും എന്ന് കാണിക്കുന്നുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ