വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം; നിരാശപ്പെടുത്തി കോഹ്‌ലി, അടിച്ചുതകര്‍ത്ത് ശിവം ദ്യൂബ

ഇന്ത്യക്കെതിരെയുളള രണ്ടാം ട്വന്റി 20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം
വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം; നിരാശപ്പെടുത്തി കോഹ്‌ലി, അടിച്ചുതകര്‍ത്ത് ശിവം ദ്യൂബ

തിരുവനന്തപുരം: ഇന്ത്യക്കെതിരെയുളള രണ്ടാം ട്വന്റി 20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 54 റണ്‍സ് നേടി ശിവം ദ്യൂബയും 33 റണ്‍സുമായി പുറത്താകാതെ നിന്ന പന്തുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടി കൊടുത്തത്.

ക്യാപ്റ്റന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് ആകാംക്ഷയോടെ കാത്തുനിന്ന തിരുവനന്തപുരത്തെ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി, കോഹ്‌ലി 19 റണ്‍സിന് മടങ്ങി.ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന പ്രതീക്ഷ വളര്‍ന്ന ഘട്ടത്തിലാണ് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായത്. കെസ്‌റിക്ക് വില്യംസിന്റെ ബൗളിങ്ങില്‍ ലെന്‍ഡി സൈമണ്‍സിന് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി മടങ്ങിയത്.ഈസമയത്ത് ടീം സ്‌കോര്‍ നാലുവിക്കറ്റിന് 120 റണ്‍സ് എന്ന നിലയിലായിരുന്നു.

കളിയുടെ തുടക്കത്തില്‍ 11 പന്തില്‍ 11 റണ്‍സെടുത്ത കെ എല്‍ രാഹുലും പതിനെട്ട് പന്തില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് പുറത്തായത്.ടീം സ്‌കോര്‍ 56ല്‍ എത്തിനില്‍ക്കെയാണ് ഇന്ത്യയ്ക്ക് രോഹിതിനെ നഷ്ടമായത്. പിന്നീട് യുവതാരം ശിവം ദ്യൂബ അടിച്ചുതകര്‍ത്തു. 30 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം ദ്യൂബ അടിച്ചെടുത്തത് 54 റണ്‍സ്. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയോടൊപ്പം ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാല്‍ ഫിഫ്റ്റിക്ക് പിന്നാലെ ദ്യൂബയെ വാല്‍ഷ് പുറത്താക്കി. ഹെറ്റ്‌മെയര്‍ക്കാണ് ക്യാച്ച്.

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി 20യിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കുന്നത്. ലോക്കല്‍ ബോയ് സഞ്ജു വി സാംസണ് ഇത്തവയും ടീമില്‍ ഇടം ലഭിച്ചില്ല. അതേസമയം ഒരു മാറ്റവുമായാണ് വിന്‍ഡീസ് കളിക്കുന്നത്. രാംദിന് പകരം നിക്കോളാസ് പുറന്‍ ടീമിലെത്തി.

ആദ്യ ട്വന്റി20യില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. ഈ ട്വന്റി20യില്‍ കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com