കെയ്റോ: 2018ലെ മികച്ച ആഫ്രിക്കൻ താരത്തിനായുള്ള മൂന്ന് പേരുടെ ചുരുക്ക പട്ടിക പുറത്തിറക്കി. ആരാകും ഈ വർഷത്തെ മികച്ച താരമെന്ന് അടുത്ത ആഴ്ച അറിയാം. കഴിഞ്ഞ വർഷത്തെ ആവർത്തനമായി ഇക്കുറിയും അന്തിമ പട്ടികയിൽ മുഹമ്മദ് സല, സാദിയോ മാനെ, പിയറി എമ്റെ ഔബമെയങ് എന്നിവർ തന്നെ ഇടംപിടിച്ചു. സെനഗലിൽ നടക്കുന്ന ആഫ്രിക്കൻ ഫുട്ബോൾ ഫെഡറേഷൻ യോഗത്തിൽ വിജയിയെ തിരഞ്ഞെടുക്കും. ലിവർപൂൾ താരമായ മുഹമ്മദ് സലയായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. ഇത്തവണയും സല പുരസ്കാരം നിലനിർത്തുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ നോക്കുന്നത്. ഔബമെയങും രണ്ടാം പുരസ്കാരമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സീസണിൽ ലിവർപൂളിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആദ്യ നാലിൽ ലിവർപൂളിനെയെത്തിച്ച സല- മാനെ സഖ്യം ഈ സീസണിൽ ടീമിന്റെ അപരാജിത കുതിപ്പിന് ചുക്കാൻ പിടിച്ചാണ് അന്തിമ പട്ടികയിൽ ഇടം കണ്ടെത്തിയത്. ഗാബോൺ താരമായ ഔബമെയങ്ങിനെ തുണച്ചത് പ്രീമിയർ ലീഗിൽ ആഴ്സണലിനായി നടത്തുന്ന പ്രകടനമാണ് തുണയായത്.
കഴിഞ്ഞ തവണ രണ്ടാമതും അതിന് മുൻപ് തവണ മൂന്നാമതുമായിരുന്ന മാനെ ഇക്കുറി പുരസ്കാരം പ്രതീക്ഷിക്കുന്നു. നാല് തവണ വീതം പുരസ്കാരം നേടിയ സാമുവൽ എറ്റുവും യായാ ടുറേയുമാണ് ഏറ്റവുമികം തവണ ജേതാക്കളായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ