മഴയില്‍ കുതിര്‍ന്ന് അഞ്ചാം ദിവസത്തെ കളി; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയവും കാത്ത് ഇന്ത്യ 

മത്സരം ഏറെക്കുറെ സമനിലയിലാകുമെന്ന് ഉറപ്പായതോടെ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രത്തിന് തൊട്ടടുത്താണ് ഇന്ത്യ
മഴയില്‍ കുതിര്‍ന്ന് അഞ്ചാം ദിവസത്തെ കളി; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയവും കാത്ത് ഇന്ത്യ 

സിഡ്‌നി; ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം എന്ന ചരിത്ര നേട്ടത്തിനരികെ ഇന്ത്യന്‍ ടീം. അതിനിടെ മഴ രസംകൊല്ലിയാവുകയാണ്. നാലാം ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസത്തെ കളിയും മഴമൂലം വൈകുകയാണ്. ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലാണ്. മത്സരം ഏറെക്കുറെ സമനിലയിലാകുമെന്ന് ഉറപ്പായതോടെ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രത്തിന് തൊട്ടടുത്താണ് ഇന്ത്യ.

നാലാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ നാലു റണ്‍സുമായി ഉസ്മാന്‍ ഖ്വാജയും രണ്ടു റണ്‍സുമായി മാര്‍ക്കസ് ഹാരിസുമാണ് ക്രീസില്‍. ഇന്നലെ ചായക്ക് പിരിഞ്ഞ ശേഷം പിന്നീട് മത്സരം തുടരാനായിരുന്നില്ല. മുന്നില്‍ നില്‍ക്കുന്ന തോല്‍വിയില്‍ നിന്ന് വെളിച്ചക്കുറവും മഴയും ചേര്‍ന്ന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയയെ രക്ഷിച്ചാലും, ഓസീസ് മണ്ണിലെ ആദ്യ പരമ്പര ജയമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അഞ്ചാം ദിനം 316 റണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് പ്രതിരോധിക്കേണ്ടത്. 

കോഹ് ലിയും പൂജാരയും, പന്തുമെല്ലാം പല പല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര അവസാനിപ്പിക്കുന്നത്. അതിനിടയില്‍, ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസീസ് മണ്ണില്‍ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യുക എന്ന നേട്ടത്തിനൊപ്പം, 31 വര്‍ഷത്തിന് ശേഷം ഓസീസിനെ ഫോളോഓണിനയക്കുന്ന സന്ദര്‍ഷക ടീം ആയി മാറുകയും ചെയ്തു കോഹ് ലിയുടെ സംഘം. 

നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സാണ് ഓസീസ് നേടിയത്. ഖവാജയും ഹാരിസുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഹാരിസിന് മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്. ഹാരിസ് 120 ബോളില്‍ നിന്നും 79 റണ്‍സ് നേടി. കമിന്‍സിനെ ഷമി മടക്കുകയും, ഹാന്‍ഡ്‌സ്‌കോമ്പിന്റെ വിക്കറ്റ് ഭൂമ്ര വീഴ്ത്തുകയും ചെയ്തപ്പോള്‍, ബാക്കി ജോലികള്‍ കുല്‍ദീപ് പൂര്‍ത്തിയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com