എട്ടാം വിക്കറ്റും വീണു, ഇന്നിങ്‌സ് തോല്‍വിയില്‍ നിന്നും കരകയറാന്‍ വിയര്‍ത്ത് കേരളം

67 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷം തിരിച്ചു വന്നപ്പോള്‍ തന്നെ ബേസില്‍ തമ്പിയെ ഉമേഷ് യാദവ് കൂടാരം കയറ്റി
എട്ടാം വിക്കറ്റും വീണു, ഇന്നിങ്‌സ് തോല്‍വിയില്‍ നിന്നും കരകയറാന്‍ വിയര്‍ത്ത് കേരളം

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്നും രക്ഷപെടാന്‍ കേരളം വിയര്‍ക്കുന്നു. 20 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ് കേരളം ഇപ്പോള്‍. ഇന്നിങ്‌സ് തോല്‍വി എന്ന നാണക്കേട് ഒഴിവാക്കാന്‍ കേരളത്തിന് ഇനി 18 റണ്‍സ് കൂടി വേണം. 

67 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷം തിരിച്ചു വന്നപ്പോള്‍ തന്നെ ബേസില്‍ തമ്പിയെ ഉമേഷ് യാദവ് കൂടാരം കയറ്റി. രണ്ട് ഇന്നിങ്‌സിലുമായി ഉമേഷ് യാദവ് ഇതുവരെ പത്ത് വിക്കറ്റ് വീഴ്ത്തി.  ഏകദിന ശൈലിയില്‍ അരുണ്‍ കാര്‍ത്തിക് ബാറ്റ് വീശിയപ്പോള്‍ 10 ഓവറില്‍ കേരളം 50 പിന്നിട്ടിരുന്നു. എന്നാല്‍ അപ്പോഴേക്കും സക്‌നേസ വീണിരുന്നു. ഏഴ് റണ്‍സ് എടുത്ത് നില്‍ക്കെ ഉമേഷ് യാദവ് സക്‌സേനയെ മടക്കി. എന്നിട്ടും ഒരറ്റത്ത് നിന്നും അരുണ്‍ കാര്‍ത്തിക് റണ്‍സ് കണ്ടെത്തി മുന്നോട്ടു പോയി. വിഷ്ണു വീനോദും അരുണിനൊപ്പം ചേര്‍ന്ന് ആക്രമിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉമേഷ് യാദവ് വീണ്ടും എത്തി.

15 റണ്‍സ് എടുത്ത് നില്‍ക്കെ ഉമേഷ് വിഷ്ണുവിനെ മടക്കി. പിന്നാലെ കേരളത്തിന്റെ വിക്കറ്റുകള്‍ തുടരെ വീഴുകയായിരുന്നു. 59 റണ്‍സില്‍ നിന്നും ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും വിഷ്ണുവും അരുണും, മുഹമ്മദ് അസ്ഹറുദ്ദീനും കൂടാരം കയറി. സ്‌കോര്‍ ബോര്‍ഡില്‍ 65 റണ്‍സ് എത്തിയപ്പോള്‍ സച്ചിന്‍ ബേബി റണ്‍ ഔട്ടായത് കേരളത്തിന് തിരിച്ചടിയായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ വിനൂപ് മനോഹരനെ വൈ.ആര്‍.താക്കൂര്‍ ഡ്രസിങ് റൂമിലേക്കെത്തിച്ച് കേരളത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. അവിടെ നിന്നും കരകയറി പോരാന്‍ കേരളത്തിനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com