അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ധോനിയും ജാദവും; ന്യൂസിലാന്‍ഡിന് 325 റണ്‍സ് വിജയ ലക്ഷ്യം

രോഹിത് ശര്‍മയും ധവാനും കൂടി ചേര്‍ത്ത 151 റണ്‍സിന്റെ കൂട്ടുകെട്ടും, അവസാന ഓവറുകളിലെ ധോനിയുടേയും ജാദവിന്റെ തകര്‍പ്പനടിയുമാണ് ഇന്ത്യയ്ക്ക് തുണയായത്
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ധോനിയും ജാദവും; ന്യൂസിലാന്‍ഡിന് 325 റണ്‍സ് വിജയ ലക്ഷ്യം

ബേ ഓവലില്‍ ന്യൂസിലാന്‍ഡിന് 325 റണ്‍സിന്റെ വിജയ ലക്ഷ്യം. 50 ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സ് എടുത്തു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും കൂടി ചേര്‍ത്ത 151 റണ്‍സിന്റെ കൂട്ടുകെട്ടും, അവസാന ഓവറുകളിലെ ധോനിയുടേയും ജാദവിന്റെ തകര്‍പ്പനടിയുമാണ് ഇന്ത്യയ്ക്ക് തുണയായത്. 

ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ ചുവടു പിടിച്ച് ഭദ്രമായ നിലയിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ പിന്നാലെ എത്തിയ കോഹ് ലിക്കും റായിഡുവിനുമായി. എന്നാല്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടുന്നതില്‍ നിന്നും കീവീസ് ബൗളര്‍മാര്‍ ഇവര്‍ക്ക് തടയിട്ടു. 45 പന്തില്‍ നിന്നാണ് കോഹ് ലി 43 റണ്‍സ് എടുത്തത്. റായിഡു 47 റണ്‍സ് എടുത്തത് 49 ബോളില്‍ നിന്നും. 

അഞ്ചാമനായി ഇറങ്ങിയ ധോനിയുടേയും, റായിഡുവിന് പിന്നാലെ എത്തിയ ജാദവിന്റേയും ബാറ്റിങ് ബലത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടന്നു. 33 പന്തില്‍ നിന്നും 5 ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു ധോനിയുടെ ഇന്നിങ്‌സ്. എന്നാല്‍ ഇന്നിങ്‌സിലെ അവസാന ബോളില്‍ രണ്ട് റണ്‍സ് മാത്രം എടുക്കാനായുള്ളു എന്നതിനാല്‍ ധോനിക്ക് അര്‍ധ ശതകം നഷ്ടമായി. 50 പിന്നിട്ടിരുന്നു എങ്കില്‍ 2019ല്‍ ബാറ്റിങ്ങിന് ഇറങ്ങിയ നാലാമത്തെ കളിയിലും തുടര്‍ച്ചയായ അര്‍ധ ശതകം എന്ന നേട്ടം ധോനിക്ക് സ്വന്തമാക്കാമായിരുന്നു. 

അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ജാദവ്, പിന്നാലെ ഫെര്‍ഗൂസനെ ബൗണ്ടറി ലൈന്‍ തൊടീക്കാതേയും പറത്തി. തൊട്ടടുത്ത ബോളില്‍ പിന്നേയും ഫോര്‍. ഓവറിലെ നാലാം പന്തില്‍ ജാദവ് സിംഗിള്‍ എടുത്തതോടെ ധോനി അര്‍ധശതകം പിന്നിടും എന്ന പ്രതീക്ഷ കടന്നുവന്നുവെങ്കിലും അതുണ്ടായില്ല. ജാദവ് 10 ബോളില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 22 റണ്‍സ് എടുത്തു.

ന്യൂസിലാന്‍ഡിലെ ആദ്യ ഏകദിന സെഞ്ചുറിക്ക് വേണ്ടിയുള്ള രോഹിത് ശര്‍മയുടെ കാത്തിരിപ്പ് രണ്ടാം ഏകദിനത്തിലും ഫലം കണ്ടില്ല. 96 ബോളില്‍ നിന്നും 87 റണ്‍സ് എടുത്ത രോഹിത്തിനെ ഫെര്‍ഗൂസന്‍ ഗ്രാന്‍ഡ്‌ഹോമിന്റെ കൈകളിലെത്തിച്ചു. 9 ഫോരും മൂന്ന് സിക്‌സും പറത്തി രോഹിത് കൂടുതല്‍ ആക്രമണകാരിയാവാന്‍ തുടങ്ങുമ്പോഴായിരുന്നു ന്യൂസിലാന്‍ഡ് രോഹിത്തിനെ മടക്കിയത്. 

ഇന്ത്യന്‍ സ്‌കോര്‍ 154ല്‍ നില്‍ക്കെയായിരുന്നു ആദ്യ വിക്കറ്റ് വീഴുന്നത്. 66 റണ്‍സ് എടുത്ത രോഹിത്തിനെ ബോള്‍ ലാതമിന്റെ കൈകളില്‍ സുരക്ഷിതമായി എത്തിച്ചു. മൂന്നാമനായി ക്രീസിലേക്കെത്തിയ കോഹ് ലി സുരക്ഷിതമായി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകുവാനാണ് ശ്രമിച്ചത്. എന്നാല്‍ 45 പന്തില്‍ നിന്നും 43 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലിയേയും ബോള്‍ട്ട് മടക്കി. 

കോഹ് ലിയും റായിഡുവും ചേര്‍ന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ അടിത്തറ ഭദ്രമാക്കി. ബാറ്റിങ്ങിനെ തുണയ്ക്കുന്ന ബേ ഓവലിലെ പിച്ചില്‍ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തുക എന്നത് നിര്‍ണായകമാണ്. ശ്രീലങ്കയ്‌ക്കെതിരെ ഇവിടെ നടന്ന രണ്ട ഏകദിനങ്ങളിലും സ്‌കോര്‍ 300 കടത്തിയിട്ടും ചെയ്‌സ് ചെയ്ത് അതിന് തൊട്ടരികിലെത്താന്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com