ബെലൊ ഹോറിസോണ്ട: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ആദ്യസെമിയില്‍ അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീൽ ഒരു ഗോളിന് മുന്നില്‍. ആദ്യ പകുതി അവസാനിച്ചപ്പോൾ മറുപടി ഗോൾ നേടാനാകാതെ പൊരുതുകയാണ് അർജന്റീന. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബ്രസീൽ 19-ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്.
ഗബ്രിയേല്‍ ജീസസ് ആണ് ഗോൾ വല കുലുക്കിയത്. ഫെർമിനോ നൽകിയ പാസ് ജീസസ് വലയിലെത്തിക്കുകയായിരുന്നു. അതേസമയം പ്രതിരോധിച്ച് കളിച്ച അർജന്റീനയുടെ ഗോൾ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. മെസിയുടെ ഒരു ഫ്രീ കിക്ക് ക്രോസ്ബാറിൽ തട്ടി പുറത്തേക്ക് പോയി.
പരഗ്വയെ 4-3ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ സെമി ഫൈനലില്‍ എത്തിയത്. വെനസ്വെലയെ കീഴടക്കിയായിരുന്നു അർജന്റീനയുടെ സെമി പ്രവേശനം.
2-0ത്തിനായിരുന്നു അര്‍ജന്റീനയുടെ വിജയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ