ലീഡ്‌സ്: ശ്രീലങ്കക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിലേക്ക് ഒന്നാം സ്ഥാനക്കാരായി മുന്നേറി. മത്സരത്തിനിടെ കശ്മീരിന് നീതി വേണമെന്ന ബാനറുമായി ആകാശത്ത് വിമാനങ്ങള്‍.
ലീഡ്‌സിലെ ഹെഡിങ്‌ലി ക്രിക്കറ്റ് മൈതാനത്തിനു മുകളിലൂടെയാണ് 'ജസ്റ്റിസ് ഫോര്‍ കശ്മീര്‍' എന്ന ബാനറുമായി ഒരു ചെറു വിമാനം പറന്നത്. ഇതിനു പിന്നാലെ കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെടുന്ന ബാനറുമായി മറ്റൊരു വിമാനവും മൈതാനത്തിനു മുകളിലൂടെ പറന്നു.
സംഭവത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അതൃപ്തി അറിയിച്ചു. തങ്ങള്‍ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് ഐ.സി.സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ പാകിസ്ഥാനും അഫ്ഗാനിസ്താനും തമ്മില്‍ നടന്ന ലോകകപ്പ് മത്സരത്തിലും സമാന സംഭവമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ തടയുന്നതിനായി പൊലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഐസിസി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ