മാരകമായ പ്രഹരശേഷിയുമായി ട്രെന്റ് ബോള്‍ട്ട് വരുമ്പോള്‍ ഇന്ത്യ തകര്‍ന്നേക്കും, പ്രധാന വെല്ലുവിളി രോഹിത്തിന്‌

എത്രമാത്രം ഭീഷണിയാണ് ബോള്‍ട്ട് ഇന്ത്യയ്ക്ക് ഉയര്‍ത്തുന്നത് എന്ന് കണക്കുകളില്‍ നിന്ന് വ്യക്തം
മാരകമായ പ്രഹരശേഷിയുമായി ട്രെന്റ് ബോള്‍ട്ട് വരുമ്പോള്‍ ഇന്ത്യ തകര്‍ന്നേക്കും, പ്രധാന വെല്ലുവിളി രോഹിത്തിന്‌

ട്രെന്റ് ബോള്‍ട്ട്...സെമി ഫൈനല്‍ പോരിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്‍പിലുള്ള ഒന്നാം നമ്പര്‍ വെല്ലുവിളി. ബോള്‍ട്ടിനെ അതിജീവിക്കാനാവാതെ രോഹിത്തും, കോഹ് ലിയും രാഹുലുമെല്ലാം കുഴങ്ങിയാല്‍ ഇന്ത്യയുടെ ലോകകപ്പ് യാത്ര ഒരുപക്ഷേ അവിടെ അവസാനിച്ചേക്കും. എത്രമാത്രം ഭീഷണിയാണ് ബോള്‍ട്ട് ഇന്ത്യയ്ക്ക് ഉയര്‍ത്തുന്നത് എന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. 

ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യയുടെ കീവീസ് പര്യടനത്തില്‍ അഞ്ച് ഏകദിനത്തില്‍ നിന്ന് 12 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്. ഇക്കണോമിയാവട്ടെ 3.92. ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ബോള്‍ട്ടിന്റെ വീര്യം ഇന്ത്യ ശരിക്കും അറിഞ്ഞതുമാണ്. അഞ്ച് സെഞ്ചുറിയുമായി ഇംഗ്ലണ്ട് ലോകകപ്പ് തന്റേതാക്കി മാറ്റുന്ന രോഹിത് ശര്‍മയ്ക്ക് സെമിയില്‍ പ്രധാന വെല്ലിവിളി തീര്‍ക്കുന്നതും ബോള്‍ട്ട് തന്നെയാണ്. 

സന്നാഹ മത്സരത്തില്‍ കെന്നിങ്ടണ്‍ ഓവലിലെ മൂടിക്കെട്ടി കാലാവസ്ഥയില്‍ രോഹിത്തിനേയും രാഹുലിനേയും ബോള്‍ട്ട് മടക്കിയിരുന്നു. ഇന്‍സ്വിങ്ങറിലൂടെയാണ് രോഹിത്തിനെ ബോള്‍ട്ട് വീഴ്ത്തിയത്. പന്ത് പിച്ച് ചെയ്യുന്നതിലെ വേരിയേഷനുമായി ബാറ്റ്‌സ്മാന് സര്‍പ്രൈസ് നല്‍കുന്ന ഡെലിവറിയുമായാണ് ബോള്‍ട്ട് രാഹുലിനെ അവിടെ വീഴ്ത്തിയത്. 

സെമി നടക്കുന്ന മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചിട്ടുണ്ട്. സെമി നടക്കുന്നതും മഴ ഭീഷണിക്ക് കീഴിലാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഇവിടെ വരുന്നത് എങ്കില്‍ സെമിയിലത് ബോള്‍ട്ടിനെ തുണയ്ക്കും. രോഹിത്തിന്റെ 208 ഇന്നിങ്‌സില്‍ 23 വട്ടമാണ് ഇടംകയ്യന്‍ പേസര്‍മാര്‍ രോഹിത്തിന്റെ വിക്കറ്റെടുത്തത്. ബോള്‍ട്ടിനെ എങ്ങനെയാവും രോഹിത് നേരിടുക എന്നതാണ് സെമിയിലെ ഹൈലൈറ്റുകളില്‍ ഒന്ന്. 

2015, 2019 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ രണ്ടാമതുണ്ട് ബോള്‍ട്ട്. 17 കളിയില്‍ നിന്ന് 164 വിക്കറ്റാണ് ബോള്‍ട്ട് വീഴ്ത്തിയത്. ഇക്കണോമിയാവട്ടെ 4.51. 2019ലെ ഏകദിന കണക്കുകള്‍ എടുക്കുമ്പോള്‍ 18 ഏകദിനങ്ങളില്‍ നിന്ന് 36 വിക്കറ്റുമായി ബോള്‍ട്ടാണ് ഒന്നാമത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com