ചെന്നൈ: ഇന്ത്യൻ ടെസ്റ്റ് സ്പിന്നർ ആർ അശ്വിൻ തന്റെ വ്യത്യസ്ത ബൗളിങ് ആക്ഷന്റെ പേരിലാണ് ഇപ്പോൾ ശ്രദ്ധേയനാകുന്നത്. നടന്നുകൊണ്ടിരിക്കുന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകന്‍ കൂടിയായ അശ്വിൻ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ വ്യത്യസ്ത ആക്ഷനിൽ പന്തെറിഞ്ഞാണ് ആദ്യം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ വീണ്ടും തന്‍റെ വേറിട്ട ആക്ഷന്‍ പുറത്തെടുത്തിരിക്കുകയാണ് അശ്വിന്‍. ആദ്യത്തെ തവണ വിക്കറ്റ് നേട്ടം കിട്ടാതിരുന്ന അശ്വിന് പക്ഷേ ഇത്തവണ വിക്കറ്റും നേടാനായി എന്നത് കൂടുതല്‍ ശ്രദ്ധേയമായി.
മധുരൈ പാന്തേഴ്സിനെതിരെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകന്‍ അവസാന ഓവറിലാണ് വിക്കറ്റ് നേടിയത്. 32 റണ്‍സ് പ്രതിരോധിക്കാന്‍ പന്തെടുത്ത അശ്വിൻ വ്യത്യസ്ത ബൗളിങ് ആക്ഷനിലൂടെ ബാറ്റ്‌സ്‌മാനെ കബളിപ്പിക്കുകയായിരുന്നു. ഈ പന്തിൽ സിക്‌സിന് ശ്രമിച്ച താരം ബൗണ്ടറിയില്‍ ഫീല്‍ഡറുടെ കൈകളില്‍ ഒതുങ്ങി. അശ്വിന്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ മത്സരം 30 റണ്‍സിന് ഡ്രാഗണ്‍സ് വിജയിച്ചു.
നേരത്തെ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരായ ആദ്യ മത്സരത്തിന്റെ അവസാന ഓവറില്‍ സൂപ്പര്‍ ഗില്ലീസിന് 21 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ താരം പന്തെറിയാനെത്തി. അഞ്ചാം പന്ത് സാധാരണയിലും അധികം ഫ്ലൈറ്റ് ചെയ്താണ് അശ്വിന്‍ എറിഞ്ഞത്. എന്നാല്‍ പരീക്ഷണം പിഴച്ചു, പന്ത് വൈഡായി. ഇത്തവണ പക്ഷേ അളന്നു മുറിച്ച് തന്റെ തന്ത്രം പ്രാവർത്തികമാക്കാൻ താരത്തിന് സാധിച്ചപ്പോൾ വിക്കറ്റും സ്വന്തമാക്കാനായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ