നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനു മുന്നിൽ റണ്‍മല തീർത്ത് പാക്കിസ്ഥാൻ. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ 348 റണ്‍സ് നേടി. ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രസ് അഹമ്മദ് എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി.
ഓപ്പണർമാരായ ഇമാം ഉൾ ഹഖും ഫഖർ സമാനും ചേർന്ന് 82 റണ്‍സ് അടിച്ചുകൂട്ടി. 36 റണ്‍സ് എടുത്ത ഫഖര്‍ സമാന് ആണ് ആദ്യം പുറത്തായത്. ഇമാമുള്‍ ഹഖ് 58 പന്തില്‍ 44 റണ്‍സ് എടുത്തു. 62 പന്തില്‍ 84 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസാണ് പാക് നിരയിലെ ടോപ് സ്കോറര്‍. ബാബര്‍ അസം 66 പന്തില്‍ 63 റണ്‍സ് നേടിയപ്പോൾ സര്‍ഫ്രസ് അഹമ്മദ് 44 പന്തില്‍ 55 റണ്‍സ് നേടി.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, മോയിൻ അലി എന്നിവർ മൂന്നും മാർക് വുഡ് രണ്ടും വിക്കറ്റ് നേടി. പാക്കിസ്ഥാൻ ഉയർത്തിയ 348 റണ്‍സ് ലക്ഷ്യം ഇംഗ്ലണ്ട് മറികടന്നാല്‍ അത് ലോകകപ്പ് റെക്കോർഡാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ