ലണ്ടൻ: അഫ്ഗാനിസ്ഥാന്റെ സ്റ്റാർ ഓപ്പണർ മുഹമ്മദ് ഷെഹ്സാദ് ലോകകപ്പിൽ നിന്നും പുറത്ത്. കാൽമുട്ടിലെ പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് ഷെഹ്സാദിനെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത്. പകരം ഇക്റം അലി ഖില്ലിനെ ടീമിൽ ഉൾപ്പെടുത്തി. ഷെഹ്സാദിന് പകരം ഇക്രത്തെ ടീമിൽ ഉൾപ്പെടുത്താനുള്ള അഫ്ഗാൻ ടീമിന്റെ ആവശ്യം ഐസിസി അംഗീകരിച്ചു.
മുഹമ്മദ് ഷെഹ്സാദ് പരിക്കിൽ നിന്നും പൂർണമുക്തനായിരുന്നില്ലെങ്കിലും ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് മൽസരങ്ങൾ തുടങ്ങുമ്പോഴേക്കും പരിക്ക് ഭേദമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അഫ്ഗാൻ ടീമിലെ മികച്ച റൺവേട്ടക്കാരിൽ ഒരാളായ ഷഹ്സാദിനെ എങ്ങനെയെങ്കിലും കളിപ്പിക്കുക എന്ന നയം ടീമിന് പ്രതികൂലമാവുകയായിരുന്നു.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഷഹ്സാദ് ആസ്ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരെയും ഗ്രൗണ്ടിലിറങ്ങിയെങ്കിലും കാര്യമായി സ്കോർ ചെയ്യാനായില്ല. ഏഴു റൺസ് മാത്രമാണ് എടുക്കാനായത്. പാകിസ്ഥാനെതിരായ മൽസരത്തിൽ വേദന കലശലായതിനെ തുടർന്ന് ഷെഹ്സാദ് റിട്ടയേഡ് ഹർട്ട് ആകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഷെഹ്സാദിനെ ടീമിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ