ഡെറാഡൂണ്‍: ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ജയം നേടി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബുക്കിൽ ഇടംപിടിച്ചത് കഴിഞ്ഞദിവസമാണ്. അയര്‍ലന്റിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അഫ്ഗാന്റെ ചരിത്ര ജയം. സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്റേയും രണ്ടിന്നിങ്‌സിലുമായി 174 റണ്‍സടിച്ച റഹ്മത് ഷായുടേയും മികവാണ് അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായകമായത്.
എന്നാല്‍ ടെസ്റ്റിലെ കന്നി വിജയത്തിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ താരമായത് ഓപ്പണർ മുഹമ്മദ് ഷെഹ്‌സാദ് ആയിരുന്നു. അഫ്ഗാന്‍ താരങ്ങള്‍ ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്ത ശേഷം ഷെഹ്‌സാദ് ആ ട്രോഫി തലയിലേറ്റുകയായിരുന്നു. ട്രോഫി തലയിലേറ്റി നടന്ന ഷെഹ്സാദിനെ ടീമംഗങ്ങൽ 'ബാഹുബലി' എന്ന് വിളിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആദ്യ ഇന്നിംഗ്സിൽ 40 റൺസെടുത്ത ഷെഹ്സാദ്, എന്നാൽ രണ്ടാം ഇന്നിംഗ്സിൽ രണ്ട് റൺസിന് പുറത്തായി. അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പർ കൂടിയാണ് ഷെഹ്സാദ്. എന്നാൽ അയർലൻഡിനെതിരായ ടെസ്റ്റിൽ ഇക്രം അലി ഖിൽ ആയിരുന്നു കീപ്പറായത്. അഫ്ഗാനിസ്ഥാൻ വിജയിച്ചെങ്കിലും, അയർലൻഡിന്റെ ടിം മുർത ചരിത്ര റെക്കോഡ് സ്വന്തം പേരിൽ കുറിച്ചിരുന്നു. ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും 25 റൺസിലേറെ നേടുന്ന 11-ാം നമ്പർ ബാറ്റ്സ്മാൻ എന്ന റെക്കോഡാണ് മുർത കരസ്ഥമാക്കിയത്.
Mohammad Shahzad didn't need any help to lift Afghanistan's first winners trophy in Test cricket
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ