ലണ്ടൻ: ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാർക്കെല്ലാം തന്നെ പേടിയാണെന്ന് വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ. പക്ഷേ അത് തുറന്ന് സമ്മതിക്കാൻ ബൗളർമാർ തയ്യാറാകാറില്ലെന്നും ഗെയിൽ പറയുന്നു.
'എന്റെ ശക്തിയെന്താണെന്ന് ഓരോ ബൗളർക്കും നന്നായി അറിയാം. എനിക്ക് നേരെ ബൗൾ ചെയ്യാൻ എത്തുമ്പോൾ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ് മുന്നിലെന്ന് അവരുടെ മനസ് മന്ത്രിക്കും. നിങ്ങൾ അവരോട് ചോദിച്ചു നോക്കു. ക്യാമറ ഓൺ ആണെങ്കിൽ അവർ പറയും ഗെയിലിനെ പേടിയില്ലെന്ന്. പക്ഷേ ക്യമാറയില്ലെങ്കിൽ ഗെയിൽ നിസാരനല്ലെന്ന് അവർ സമ്മതിക്കും'- ഗെയിൽ പറഞ്ഞു.
യുവ ബൗളർമാരെ നേരിടുന്നത് എളുപ്പമല്ലെന്ന് അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി. 39 വയസ് കഴിഞ്ഞ ഗെയിൽ കരിയറിലെ അഞ്ചാമത്തെ ലോകകപ്പിനാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. സമീപ കാലത്ത് മിന്നും ഫോമിലാണ് ഗെയിൽ കളിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ