10 റണ്‍സിനിടയില്‍ വീണത് അഞ്ച് വിക്കറ്റ്; 150 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ട്, നിറഞ്ഞാടി ഇന്ത്യന്‍ പേസര്‍മാര്‍

ചായയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേണ്ടിവന്നത് നാല് ഓവറുകള്‍ മാത്രം
10 റണ്‍സിനിടയില്‍ വീണത് അഞ്ച് വിക്കറ്റ്; 150 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ട്, നിറഞ്ഞാടി ഇന്ത്യന്‍ പേസര്‍മാര്‍

ന്‍ഡോര്‍ ടെസ്റ്റില്‍ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്ത്. ചായയ്ക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍  140 റണ്‍സ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ചായയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേണ്ടിവന്നത് നാല് ഓവറുകള്‍ മാത്രം.

ഇഷാന്ത് ശര്‍മയും, ഉമേഷ് യാദവും, അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് മധ്യനിരയെ തകര്‍ത്തു. 105 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ മുസ്താഫിസൂര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 10 റണ്‍സിന് ഇടയിലാണ് ബംഗ്ലാദേശിന്റെ 5 വിക്കറ്റുകള്‍ വീണത്. 

ഇഷാന്ത് ശര്‍മയും, ഉമേഷ് യാദവും ചേര്‍ന്ന തുടങ്ങിയ വിക്കറ്റ് വേട്ട മുഹമ്മദ് ഷമിയും, ആര്‍ അശ്വിനും ചേര്‍ന്ന് ഏറ്റെടുക്കുകയായിരുന്നു. 11 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കൂടുതല്‍ ആക്രമിച്ചത്. അശ്വിന്‍ 16 ഓവറില്‍ 43 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

12 ഓവറില്‍ ആറ് മെയ്ഡനോടെ 20 റണ്‍സ് മാത്രം വഴങ്ങിയാണ് ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഇക്കണോമി 1.67 മാത്രം. സ്പിന്നര്‍മാരില്‍ മൂന്ന് ഓവര്‍ മാത്രമാണ് രവീന്ദ്ര ജഡേജയ്ക്ക് എറിയാന്‍ ലഭിച്ചത്. താരതമ്യേന അശ്വിനില്‍ നിന്ന് ബംഗ്ലാദേശിന് റണ്‍സ് കണ്ടെത്താനായെങ്കിലും രണ്ട് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ ആഘോഷത്തിനൊപ്പം കൂടി. 

മൊമിനല്‍ ഹഖ് 80 പന്തില്‍ 37 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയില്‍ നിന്ന് മുഷ്ഫിഖറിന്റേയും ഹഖിന്റേയും ചെറുത്ത് നില്‍പ്പ് ബംഗ്ലാദേശിന് ആശ്വാസം നല്‍കി. എന്നാല്‍ ബംഗ്ലാദേശ് സ്‌കോര്‍ 99ല്‍ നില്‍ക്കെ ഹഖിനെ ബൗള്‍ഡ് ചെയ്ത് അശ്വിന്റെ സ്‌െ്രെടക്ക്...

ബംഗ്ലാദേശ് സ്‌കോര്‍ 140ല്‍ നില്‍ക്ക് മുഷ്ഫിഖര്‍ റഹീമിന്റെ കുറ്റി ഷമി തെറിപ്പിച്ചു. തൊട്ടടുത്ത പന്തില്‍ തന്നെ മെഹ്ദി ഹസനേയും മടക്കി ഇന്ത്യന്‍ ആധിപത്യം ഷമി ഊട്ടിയുറപ്പിച്ചു. നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഓപ്പണര്‍മാരെ ആദ്യ ഓവറുകളില്‍ തന്നെ മടക്കി ഇഷാന്തും, ഉമേഷ് യാദവും കളി ഇന്ത്യയുടെ വരുതിയിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com