നായകനായി ചരിത്രം എഴുതി, എഴുതിക്കൊണ്ടേയിരിക്കുന്ന റാഷിദ് ഖാന്‍!

ബൗളിങ്ങിലേക്കെത്തിയപ്പോള്‍, ആദ്യ ഇന്നിങ്‌സില്‍ 19.5-3-55-5 എന്ന ഫിഗറിലാണ് റാഷിദ് കളി അവസാനിപ്പിച്ചത്
നായകനായി ചരിത്രം എഴുതി, എഴുതിക്കൊണ്ടേയിരിക്കുന്ന റാഷിദ് ഖാന്‍!

ചിറ്റഗോങ്‌: നായകനായി അരങ്ങേറ്റം കുറിച്ച ടെസ്റ്റില്‍ ബാറ്റുകൊണ്ടും പന്ത് കൊണ്ടും മുന്‍പില്‍ നിന്ന് ടീമിനെ നയിച്ച് റെക്കോര്‍ഡും സ്വന്തമാക്കി റാഷിദ് ഖാന്‍. ടെസ്റ്റില്‍ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന നേട്ടം സ്വന്തമാക്കിയ റാഷിദ്, നായകനായി അരങ്ങേറിയ ടെസ്റ്റില്‍ തന്നെ അര്‍ധശതകം പിന്നിട്ടും, അഞ്ച് വിക്കറ്റ് പിഴുതുമാണ് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കുന്നത്. 

ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റില്‍ ടോസ് ജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി 61 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തിയാണ് റാഷിദ് ഖാന്‍ അര്‍ധ ശതകം പിന്നിട്ടത്. ബൗളിങ്ങിലേക്കെത്തിയപ്പോള്‍, ആദ്യ ഇന്നിങ്‌സില്‍ 19.5-3-55-5 എന്ന ഫിഗറിലാണ് റാഷിദ് കളി അവസാനിപ്പിച്ചത്.

നായകനായി അരങ്ങേറ്റം കുറിച്ച് ടെസ്റ്റില്‍ തന്നെ അര്‍ധ ശതകം പിന്നിടുകയും അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്യുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് റാഷിദ്. 1905ല്‍ ഇംഗ്ലണ്ട് മുന്‍ മായകന്‍ ഷെല്‍ഡന്‍ ജാക്‌സന്‍, പാകിസ്ഥാന്‍ ഇതിഹാസം ഇമ്രാന്‍ ഖാന്‍(1982), ബംഗ്ലാദേഷ് ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍(2009) എന്നിവരാണ് റാഷിദിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 

ടെസ്റ്റില്‍ ഇത് രണ്ടാം വട്ടമാണ് റാഷിദ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് പരമ്പര ജയം പിടിച്ച അയര്‍ലാന്‍ഡിനെതിരായ മത്സരത്തിലാണ് ഇതിന് മുന്‍പ് റാഷിദ് 5 വിക്കറ്റ് നേട്ടം കൈവരിച്ചത്. ചിറ്റഗോങ് ടെസ്റ്റില്‍ റാഷിദിന്റെ 5 വിക്കറ്റ് പ്രകടനത്തോടെ ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സില്‍ 205 റണ്‍സിന് ഒതുക്കാന്‍ അഫ്ഗാനായി. 

137 റണ്‍സിന്റെ ലീഡില്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച അഫ്ഗാന്‍ 46 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്ക്റ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ്. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് സദ്രാന്‍, സ്റ്റനിക്‌സായി സഖ്യമാണ് അഫ്ഗാനിസ്ഥാന്റെ ലീഡ് ഉയര്‍ത്തുന്നത്. ഇരുവരും അര്‍ധശതകം പിന്നിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com