കോഹ്‌ലി മുന്നില്‍ നിന്ന് നയിച്ചു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം

150 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റുകള്‍ അവശേഷിക്കേ ആധികാരികമായ വിജയം നേടി
കോഹ്‌ലി മുന്നില്‍ നിന്ന് നയിച്ചു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് വിജയം. 150 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റുകള്‍ അവശേഷിക്കേ ആധികാരികമായ വിജയം നേടി. പുറത്താകാതെ 66 പന്തില്‍ 72 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ് ലിയും 31 പന്തില്‍ 40 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം നേടി കൊടുത്തത്. നാലു ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെയായിരുന്നു കോഹ് ലിയുടെ ഇന്നിങ്ങ്‌സ്. കളി തീരാന്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ മറികടന്നത്.

നേരത്തെ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ വലഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന്  149 റണ്‍സ് മാത്രമാണ് എടുക്കാനായത്. 52 റണ്‍സ് നേടിയ നായകന്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍. ബാവുമയ്ക്ക് ഒരു റണ്‍സ് മാത്രം അകലെ അര്‍ധ സെഞ്ചുറി നഷ്ടമായി.  

ആറ് റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്‌സിനെ തുടക്കത്തിലെ ചാഹര്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നാലെ ഡികോക്ക്-ബാവുമ സഖ്യം ദക്ഷിണാഫ്രിക്കയെ കരകയറ്റി. ഡികോക്ക് 37 പന്തില്‍ 52 റണ്‍സെടുത്താണ് പുറത്തായത്. സെയ്‌നിയുടെ പന്തില്‍ നായകന്‍ വിരാട് കോഹ് ലി പറന്നുപിടിച്ചായിരുന്നു ഡികോക്കിന്റെ മടക്കം. ബാവുമ 43 പന്തില്‍ 49 റണ്‍സെടുത്തു. വാന്‍ഡെര്‍ ഡസന്‍(1), ഡേവിഡ് മില്ലര്‍(18) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ പ്രിറ്റോറിയസ്(10*) ഫെഹ്‌ലൂക്വായോ(8*) എന്നിവരായിരുന്നു ക്രീസില്‍. ഇന്ത്യക്കായി ദീപക് ചാഹര്‍ രണ്ടും നവ്ദീപ് സെയ്‌നിയും രവീന്ദ്ര ജഡേജയും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com