26 കിലോ കുറച്ച് സുന്ദരിയായി സാനിയ മിര്‍സ, അമ്പരപ്പിക്കും മേക്ക് ഓവര്‍, കോര്‍ട്ടില്‍ താരത്തെ കാണാന്‍ ആരാധകര്‍ (വീഡിയോ)

ഇഷാന് ജന്മം നല്‍കിയശേഷം ചുരുങ്ങിയ മാസം കൊണ്ടാണ് സാനിയ മിര്‍സയുടെ നേട്ടം
26 കിലോ കുറച്ച് സുന്ദരിയായി സാനിയ മിര്‍സ, അമ്പരപ്പിക്കും മേക്ക് ഓവര്‍, കോര്‍ട്ടില്‍ താരത്തെ കാണാന്‍ ആരാധകര്‍ (വീഡിയോ)

നാലുമാസം കൊണ്ട് ശരീരഭാരം 26 കിലോ കുറച്ചു. മറ്റാരുമല്ല ടെന്നീസ് താരം സാനിയ മിര്‍സയാണ്. ഇഷാന് ജന്മം നല്‍കിയശേഷം ചുരുങ്ങിയ മാസം കൊണ്ടാണ് സാനിയ മിര്‍സയുടെ നേട്ടം. കഠിനപ്രയ്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സാനിയ മിര്‍സ പറയുന്നു. എനിക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്കും ഇത് എളുപ്പമാണ് എന്ന ഉപദേശത്തോടെ ജിമ്മില്‍ സാനിയ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

കഠിനമായ പരിശീലനത്തിനൊപ്പം ജിമ്മിലും ഏറെ സമയം ചെലവഴിച്ചാണ് ശാരീരിക ക്ഷമത വീണ്ടെടുത്തതെന്ന് സാനിയ പറയുന്നു.സാനിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ മിര്‍സ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇഷാന് ജന്മം നല്‍കിയത്. അമ്മയായതിന് പിന്നാലെ ടെന്നീസില്‍ നിന്ന് വിട്ടു നിന്ന താരം വീണ്ടും ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്താനുള്ള തീവ്ര പരിശ്രമമാണ് നടത്തുന്നത്. വയറും കാലിന്റെ മസിലുകളും ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളാണ് താരം ഇപ്പോള്‍ ചെയ്യുന്നത്. 

ഇഷാന് ഇപ്പോള്‍ ഒരു വയസാണ് പ്രായം. ശരീര ഭാരം കുറയ്ക്കുന്നതിനെ കുറിച്ചെല്ലാം ആളുകള്‍ നിരന്തരം ചോദിച്ചിരുന്നു. തനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഇതുപോലെ കഴിയുമെന്നും ഒന്നോ രണ്ടോ മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവെച്ചാല്‍ നല്ല മാറ്റമുണ്ടാകുമെന്ന് തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും സാനിയ മിര്‍സ വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

ഗര്‍ഭിണിയായിരിക്കുമ്പോള്‍ 23 കിലോയാണ് കൂടിയതെന്നും ഇപ്പോള്‍ 26 കിലോ കുറച്ചെന്നും സാനിയ പറയുന്നു.4 മാസം കൊണ്ടാണ് ഈ നേട്ടം. ട്രെഡ്മില്‍ അടക്കം ഉപയോഗിച്ചാണ് ശരീരത്തിന്റെ ഭംഗിയും ഫിറ്റ്‌നസും താരം വീണ്ടെടുത്തിരിക്കുന്നത്. ടെന്നീസിലേക്ക് ഉടന്‍ തിരിച്ചെത്തണം എന്നതും അടുത്ത ഒളിമ്പിക്‌സ് മെഡല്‍ സ്വന്തമാക്കണം എന്നതുമാണ് ഇപ്പോള്‍ തന്റെ അഭിലാഷമെന്നായിരുന്നു സാനിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനായുള്ള കഠിന പ്രയത്‌നത്തിലാണ് താരം ഇപ്പോഴെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com