'ആദ്യം ലഭിച്ച പ്രതിഫലം 50 രൂപ, അതിന് സുഹൃത്തുക്കള്‍ക്കൊപ്പം വടാ പാവ് കഴിച്ച് ആഘോഷിച്ചു' 

ക്രിക്കറ്റില്‍ നിന്ന് ആദ്യമായി തനിക്ക് ലഭിച്ച പ്രതിഫലം എത്രയായിരുന്നു എന്ന് പറയുകയാണ് രോഹിത്
'ആദ്യം ലഭിച്ച പ്രതിഫലം 50 രൂപ, അതിന് സുഹൃത്തുക്കള്‍ക്കൊപ്പം വടാ പാവ് കഴിച്ച് ആഘോഷിച്ചു' 

മുംബൈ: ഏഴ് കോടി രൂപയാണ് ബിസിസിഐയുടെ എപ്ലസ് കരാറില്‍ ഉള്‍പ്പെട്ട രോഹിത് ശര്‍മയ്ക്ക് പ്രതിവര്‍ഷം പ്രതിഫലം. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് ആദ്യമായി തനിക്ക് ലഭിച്ച പ്രതിഫലം എത്രയായിരുന്നു എന്ന് പറയുകയാണ് രോഹിത് ഇപ്പോള്‍. 

അന്‍പത് രൂപയാണ് രോഹിത്തിന് അന്ന് കിട്ടിയത്. കൂട്ടുകാര്‍ക്കൊപ്പം വീടിന് അടുത്ത് വെച്ച് കളിച്ചപ്പോഴാണ് ആദ്യത്തെ വരുമാനം ലഭിച്ചത്. അതിനെ ശമ്പളമെന്നൊന്നും പറയാനാവില്ല. കൂട്ടുകാര്‍ക്കൊപ്പം റോഡരികില്‍ വെച്ച് വടാ പാവ് കഴിക്കാനാണ് ഈ പണം ഉപയോഗിച്ചത് എന്നും രോഹിത് പറഞ്ഞു. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. 

അടുത്ത ധോനിയായി സുരേഷ് റെയ്‌ന തന്നെ വിശേഷിപ്പിച്ച സംഭവത്തിലും രോഹിത് പ്രതികരിച്ചു. ധോനിയെ പോലെ മറ്റൊരാള്‍ക്കും ആവാനാവില്ലെന്നായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. ഓരോ വ്യക്തിയും വ്യത്യസ്തനാണ്. ഓരോ വ്യക്തിക്കും അവരവരുടേതായ ശക്തിയും പോരായ്മകളുമുണ്ടാവും, രോഹിത് പറഞ്ഞു. 

ഐപിഎല്ലിന് വേണ്ടി കാത്തിരിക്കുകയാണ് രോഹിത് ഇപ്പോള്‍. അഞ്ചാം ഐപിഎല്‍ കിരീടം എന്ന ലക്ഷ്യമാണ് ഇപ്പോള്‍ രോഹിത്തിന് മുന്‍പിലുള്ളത്. പതിമൂന്നാം ഐപിഎല്‍ സീസണിലേക്ക് ഫേവറിറ്റുകളായി തന്നെ എത്തി മുംബൈ കരുത്ത് നിലനിര്‍ത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com