കോഹ്‌ലി പിന്തുണച്ചു, എന്നാല്‍ സെലക്ടര്‍മാര്‍ എന്നെ പരിഗണിക്കുന്നില്ലെന്ന് ധോനി പറഞ്ഞു; 2019 ലോകകപ്പ് നഷ്ടമായതില്‍ യുവരാജ് സിങ്

കോഹ്‌ലി പിന്തുണച്ചു, എന്നാല്‍ സെലക്ടര്‍മാര്‍ എന്നെ പരിഗണിക്കുന്നില്ലെന്ന് ധോനി പറഞ്ഞു; 2019 ലോകകപ്പ് നഷ്ടമായതില്‍ യുവരാജ് സിങ്

കോഹ് ലിയുടെ പിന്തുണ ഇല്ലായിരുന്നു എങ്കില്‍ തിരിച്ചു വരവ് സാധ്യമാവില്ലായിരുന്നു എന്നും യുവി പറഞ്ഞു

മുംബൈ: 2019 ലോകകപ്പിനായുള്ള ഇന്ത്യന്‍ സംഘത്തിലേക്ക് തന്നെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലെന്ന് ധോനിയാണ് അറിയിച്ചതെന്ന് യുവരാജ് സിങ്. തിരിച്ചു വരവില്‍ വിരാട് കോഹ്‌ലി എന്നെ പിന്തുണച്ചു. കോഹ് ലിയുടെ പിന്തുണ ഇല്ലായിരുന്നു എങ്കില്‍ തിരിച്ചു വരവ് സാധ്യമാവില്ലായിരുന്നു എന്നും യുവി പറഞ്ഞു. 

തിരിച്ചു വരവിന് ശേഷം ധോനിയാണ് എനിക്ക് ചിത്രം വ്യക്തമാക്കി തന്നത്. 2019 ലോകകപ്പിനായി സെലക്ടര്‍മാരുടെ കണ്ണില്‍ ഞാനില്ലെന്ന് ധോനി പറഞ്ഞു. എനിക്ക് ധോനിയവിടെ വ്യക്തതയുണ്ടാക്കി തന്നു. കഴിയുന്നത്ര ധോനി ചെയ്തതായും യുവരാജ് സിങ് പറയുന്നു. 

2011 വരെ ധോനിക്ക് എന്നില്‍ വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. നീയാണ് എന്റെ പ്രധാന കളിക്കാരന്‍ എന്ന് ധോനി പറയുമായിരുന്നു. എന്നാല്‍ കാന്‍സറില്‍ നിന്ന് തിരികെ എത്തിയപ്പോള്‍ കളി മാറിയിരുന്നു. ടീമിലും ഒരുപാട് മാറ്റങ്ങള്‍ വന്നു. നായകനായിരിക്കെ എല്ലാത്തിലും നീതി പുലര്‍ത്താനാവില്ലെന്നും, രാജ്യത്തിന്റെ പ്രകടനം എങ്ങനെയാവും എന്നതാണ് നോക്കേണ്ടത് എന്നും ഞാന്‍ മനസിലാക്കി...

2017 ജനുവരിയിലാണ് യുവി ഇന്ത്യന്‍ ടീമിലേക്ക് തിരികെ വരുന്നത്. 2017ലെ ഇന്ത്യയുടെ വിന്‍ഡിസ് പര്യടനമാണ് 2011ലെ ലോകകപ്പ് ഹീറോയുടെ ഇന്ത്യക്ക് വേണ്ടിയുള്ള അവസാന മത്സരം. 2019 ലോകകപ്പിന് ഇടയില്‍ യുവി വിരമിക്കല്‍ പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com