ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്‌ട്രേലിയയുടെ മുൻതാരം ഗ്ലെൻ മഗ്രാത്ത്. ഇതിഹാസ വിക്കറ്റ് കീപ്പറും തന്റെ സഹതാരവുമായ ആദം ഗിൽക്രിസ്റ്റിനോടാണ് മഗ്രാത്ത് പന്തിനെ ഉപമിച്ചിരിക്കുന്നത്. പന്തിന്റെ ബാറ്റിങ് കാണുമ്പോൾ ഓർമ വരുന്നത് ഗിൽക്രിസ്റ്റിനെയാണെന്ന് പറഞ്ഞിരിക്കുകയാണ് മഗ്രാത്ത്.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ പന്തിന്റെ ബാറ്റിങ് കണ്ടപ്പോൾ ഗിൽക്രിസ്റ്റിനെയാണ് തനിക്കു ഓർമ വന്നതെന്നു മഗ്രാത്ത് പറഞ്ഞു. ഗിൽക്രിസ്റ്റ് എല്ലായ്‌പ്പോഴും ഷോട്ടുകൾ കളിച്ചുകൊണ്ടിരിക്കും, ഏത് ഷോട്ട് കളിക്കാനും ഒരു പേടിയുമില്ലായിരുന്നു. പന്തും ഇതു പോലെ തന്നെയാണ്, മഗ്രാത്ത് പറഞ്ഞു. ബാറ്റിങിനായി ക്രീസിലെത്തിയാൽ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന ശൈലി ഗില്ലിക്കും പന്തിനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും താരതമ്യം ചെയ്യാനുള്ള കാരണം മഗ്രാത്ത് വിശദീകരിച്ചത്.
ഓസീസിനെതിരായ ആദ്യ ടെസ്റ്റിൽ പന്ത് പ്ലെയിങ് ഇലവനിൽ പോലും ഇടം നേടിയിരുന്നില്ല. എന്നാൽ രണ്ടിന്നിങ്‌സുകളിലും വൃധിമാൻ സാഹ നിരാശപ്പെടുത്തിയതോടെ മെൽബൺ ടെസ്റ്റിൽ പകരക്കാരനായി പന്തിന് എത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ