മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോൾ പോരാട്ടത്തിന്റെ ഫൈനൽ ഗോവയിൽ അരങ്ങേറും. മാര്‍ച്ച് 14ന് ഗോവയിലെ ഫട്ടോര്‍ദ സ്റ്റേഡിയത്തിലാകും കലാശപ്പോരാട്ടം. സെമി ഫൈനലിലെ ആദ്യ പാദ മത്സരങ്ങള്‍ ഫെബ്രുവരി 29നും മാര്‍ച്ച് ഒന്നിനും നടക്കും. രണ്ടാം പാദ മത്സരം മാര്‍ച്ച് ഏഴിനും എട്ടിനുമാണ് നടക്കുക. ലീഗ് സംഘാടകരായ ഫുട്ബോള്‍ സ്‌പോര്‍ട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ചെയര്‍പേഴ്സന്‍ നിത അംബാനിയാണ് ഫൈനല്‍ വേദി പ്രഖ്യാപിച്ചത്.
നേരത്തെ 2015 സീസണിലെ ഫൈനലിന് ഗോവ ആതിഥ്യം വഹിച്ചിരുന്നു. അന്ന് ആതിഥേയരായ എഫ്സി ഗോവയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ കിരീടം നേടി. ഇക്കുറി എഫ്സി ഗോവ പ്ലേ ഓഫില്‍ കടക്കുകയും ലീഗില്‍ ഒന്നാമതായി എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.
ഗോവയെ കൂടാതെ കൊല്‍ക്കത്ത, ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്സി ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. 18 മത്സരങ്ങളില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് 34 പോയിന്റും ബംഗളൂരുവിന് 30 പോയിന്റുമുണ്ട്. ഒരു മത്സരം കുറച്ചുകളിച്ച ചെന്നൈയിന്റെ അക്കൗണ്ടില്‍ 28 പോയിന്റാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ