വെല്ലിങ്ടൻ: ഇന്ത്യയുടെ വിശ്വസ്തൻ, രണ്ടാം വൻ മതിൽ തുടങ്ങിയ വിശേഷണങ്ങളുള്ള താരമാണ് ചേതേശ്വർ പൂജാര. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും പൂജാരയ്ക്ക് പക്ഷേ തിളങ്ങാൻ സാധിക്കാതെ പോയി.
രണ്ടിന്നിങ്സിലും 11 റൺസാണ് താരം കണ്ടെത്തിയത്. രണ്ടാം ഇന്നിങ്സില്‍ 81 പന്ത് നേരിട്ടാണ് പൂജാര 11 റണ്‍സെടുത്തത്. ബോള്‍ട്ടിന്‍റെ മനോഹരമായ ഒരു ഇന്‍സ്വിങ്ങറിലാണ് പൂജാര കീഴടങ്ങിയത്. ബോൾട്ട് എറിഞ്ഞ ഈ പന്ത് ഇപ്പോൾ ശ്രദ്ധേയമായി മാറുകയും ചെയ്തു.
ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകും സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് എന്ന് ഏവരും വിലയിരുത്തിയിരുന്നു. ആദ്യ ഇന്നിങ്സില്‍ ഈ വിശേഷണം കാത്തില്ലെങ്കിലും രണ്ടാം ഇന്നിങ്സില്‍ ബോള്‍ട്ട് ഇന്ത്യന്‍ മുന്‍നിരയെ എറിഞ്ഞു വീഴ്ത്തുന്നതിൽ മുന്നിൽ നിന്നു. ഇന്ത്യക്ക് നഷ്ടമായ നാലിൽ മൂന്ന് വിക്കറ്റുകളും ബോൾട്ട് സ്വന്തമാക്കി.
32ാം ഓവറിലെ അവസാന പന്തിലാണ് ബോൾട്ട് പൂജാരയെ വീഴ്ത്തിയത്. ബോൾട്ടിന്റെ ഈ പന്ത് ലീവ് ചെയ്യാനായിരുന്നു പൂജാരയുടെ പദ്ധതി. എന്നാല്‍ ഓഫ് സ്റ്റംപിന് പുറത്തു വന്ന പന്ത് കുത്തിത്തിരിഞ്ഞ് ബെയ്‌ല്‍സുമായി മൂളിപ്പറക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ