പ്ലേയര്‍ ഓഫ് ദി മാച്ച് ബൂമ്ര, ജഡേജയുടെ പേര് പറയാതെ വീണ്ടും മഞ്ജരേക്കര്‍; കണക്കുകളിലേക്ക് ചൂണ്ടി ആരാധകര്‍ 

രണ്ടാം ട്വന്റി20യില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയതും, കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും രവീന്ദ്ര ജഡേജയാണ്
പ്ലേയര്‍ ഓഫ് ദി മാച്ച് ബൂമ്ര, ജഡേജയുടെ പേര് പറയാതെ വീണ്ടും മഞ്ജരേക്കര്‍; കണക്കുകളിലേക്ക് ചൂണ്ടി ആരാധകര്‍ 

ന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ചോദ്യത്തിന് മറുപടിയുമായി സഞ്ജയ് മഞ്ജരേക്കര്‍. രണ്ടാം ട്വന്റി20യിലെ പ്ലേയര്‍ ഓഫ് ദി മാച്ച് ആയി സഞ്ജയ് പറയുന്ന പേര് രവീന്ദ്ര ജഡേജ എന്നല്ല. ബൂമ്രയെയാണ് സഞ്ജയ് തെരഞ്ഞെടുത്തത്. 

നേരത്തെ, രണ്ടാം ട്വന്റി20യില്‍ പ്ലേയര്‍ ഓഫ് ദി മാച്ച് ആവേണ്ടത് ബൗളറാണെന്ന സഞ്ജയുടെ ട്വീറ്റില്‍ കമന്റുമായെത്തി ജഡേജയാണ് ഇടവേളക്ക് ശേഷം വീണ്ടും ഇരുവരും തമ്മിലുള്ള പോര് തുടങ്ങിവെച്ചത്. ആ ബൗളറുടെ പേര് പറയൂ എന്നായിരുന്നു രവീന്ദ്ര ജഡേജ പറഞ്ഞത്. 

രണ്ടാം ട്വന്റി20യില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയതും, കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും രവീന്ദ്ര ജഡേജയാണ്. നാല് ഓവറില്‍ ജഡേജ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. പക്ഷേ, ജഡേജയുടെ ചോദ്യത്തിന് പ്ലേയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെടേണ്ടത് ബൂമ്രയാണെന്നാണ് സഞ്ജയ് മറുപടി നല്‍കിയത്. 

ഇന്ത്യയുടെ ഇന്നിങ്‌സിലെ 3, 10, 18, 20 എന്നീ ഓവറുകളില്‍ ബൂമ്ര റണ്‍സ് വിട്ടുകൊടുക്കാതിരുന്നതാണ് ഇന്ത്യയുടെ സ്പീഡ് സ്റ്റാറിനെ പ്ലേയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കുന്നതിന് കാരണമായി സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്. ഡെത്ത് ഓവറുകളില്‍ ബൂമ്ര മികവ് കാണിച്ചെങ്കിലും ഏറ്റവും കുറവ് ഇക്കണോമി ജഡേജയുടെതാണെന്ന് സഞ്ജയുടെ ട്വീറ്റിനടിയില്‍ വന്ന് ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com