അസന്‍സിയോണ്‍: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വയില്‍ ജയിലില്‍ കഴിയുന്ന ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ നേടിയത് അഞ്ച് ഗോളുകൾ! ജയിലിൽ തടവുകാർക്കായി സംഘടിപ്പിച്ച ഫുട്സാൽ പോരാട്ടത്തിലാണ് ബ്രസീൽ ഇതിഹാസം ഒരിക്കൽ കൂടി തന്റെ മാന്ത്രികത പുറത്തെടുത്തത്.
സൂപ്പർ താരത്തിന്റെ മികവിൽ ടീം അടിച്ചെടുത്തത് 11 ഗോളുകൾ. അഞ്ച് ഗോളുകൾ റൊണാൾഡീഞ്ഞോയുടെ ബൂട്ടിൽ നിന്ന്. ശേഷിക്കുന്ന ആറ് ഗോളുകള്‍ക്ക് റൊണാള്‍ഡീഞ്ഞോ തന്നെ വഴിയൊരുക്കുകയും ചെയ്തു. മത്സരത്തില്‍ രണ്ടിനെതിരേ 11 ഗോളിനാണ് റൊണാൾഡീഞ്ഞോയുടെ ടീം വിജയിച്ചത്. സമ്മാനമായി കിട്ടിയതാകട്ടെ 16 കിലോ പന്നിയിറച്ചിയും!
ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ജയില്‍ അധികൃതരുമായി ഗ്രൗണ്ടിന് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്നു റൊണാള്‍ഡീഞ്ഞോ. താരത്തെ കണ്ടതോടെ തടവുകാര്‍ മത്സരം നിര്‍ത്തി റൊണാള്‍ഡീഞ്ഞോയെ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു. ഇതോടെ ഫുട്‌സാല്‍ രൂപത്തില്‍ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിന് റൊണാള്‍ഡീഞ്ഞോയും ഇറങ്ങുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ