'ടീമില്‍ ഏറ്റവും കൂടുതല്‍ സിറ്ററുകള്‍ കളഞ്ഞുകുളിച്ച താരം, അവിടെ ശ്രീശാന്തിനെ കണ്ടതോടെ ശ്വാസം പോയി'

അതുവരെ ടീമില്‍ ഏറ്റവും കൂടുതല്‍ സിറ്ററുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തിയായിരുന്നു ശ്രീശാന്ത് എന്നാണ് റോബിന്‍ ഉത്തപ്പ പറയുന്നത്
'ടീമില്‍ ഏറ്റവും കൂടുതല്‍ സിറ്ററുകള്‍ കളഞ്ഞുകുളിച്ച താരം, അവിടെ ശ്രീശാന്തിനെ കണ്ടതോടെ ശ്വാസം പോയി'

1983ന് ശേഷം ലോക കിരീടത്തിലേക്ക് ഇന്ത്യ എത്തി എന്ന പ്രത്യേകത മാത്രമല്ല, 2007 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ മുറിവുണക്കുക കൂടിയായിരുന്നു ശ്രീശാന്തിന്റെ ആ ക്യാച്ചിലൂടെ നമ്മള്‍...എന്നാല്‍ അതുവരെ ടീമില്‍ ഏറ്റവും കൂടുതല്‍ സിറ്ററുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തിയായിരുന്നു ശ്രീശാന്ത് എന്നാണ് റോബിന്‍ ഉത്തപ്പ പറയുന്നത്. 

അവസാന ഓവറിലെ ആദ്യ ഡെലിവറിയില്‍ ഞാന്‍ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയാണ്. ആദ്യ ഡെലിവറി വൈഡ്. ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു. പിന്നാലെ സിക്‌സ് പറത്തല്ലേ എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ രണ്ടാമത്തെ ഡെലിവറിയില്‍ മിസ്ബാ സിക്‌സ് നേടി. പിന്നാലെ മിസ്ബാ സ്‌കൂപ്പ് ഷോട്ട് കളിച്ചു. 

അത് ഒരുപാട് മുകളിലേക്ക് ഉയര്‍ന്നു, എന്നാല്‍ അധിക ദൂരം പിന്നിട്ടില്ല. ഈ സമയം ഷോര്‍ട്ട് ഫൈന്‍ ലെഗിലെ ഫീല്‍ഡര്‍ ആരാണെന്ന് ഞാന്‍ നോക്കി. അവിടെ ശ്രീശാന്തിനെ കണ്ടു. ടീമില്‍ കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നയാള്‍ എന്ന പേരാണ് ആ സമയം വരെ ശ്രീശാന്തിനുണ്ടായത്. പ്രത്യേകിച്ച് ഏറ്റവും എളുപ്പമുള്ള ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നതില്‍...ഏറ്റവും എളുപ്പമുള്ള ക്യാച്ചുകള്‍ ശ്രീശാന്ത് നഷ്ടപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഉത്തപ്പ പറഞ്ഞു. 

ശ്രീശാന്തിനെ കണ്ടതോടെ ഞാന്‍ ക്രീസിനടുത്തേക്ക് ഓടി. ഇതവന് പിടിക്കാന്‍ സാധിക്കണേയെന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു. ശ്രീശാന്ത് ക്യാച്ചെടുക്കുന്ന വിധം കണ്ടാല്‍ മനസിലാവും, അവന്റെ കയ്യിലേക്ക് പന്ത് എത്തി കഴിഞ്ഞിട്ടും, അവന്‍ മുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു...ഇതെല്ലാം കൊണ്ടാണ് നമ്മുടെ ആ ലോകകപ്പ് ജയം വിധി നിശ്ചയം എന്ന് ഞാന്‍ വിശ്വസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com