മിലാന്‍: ഘാന വംശജരായ ജര്‍മന്‍ ഫുട്‌ബോള്‍ താരങ്ങളാണ് ജെറോം ബോട്ടെങും സഹോദരന്‍ കെവിന്‍ പ്രിന്‍സ് ബോട്ടെങും. ഇരുവരും ജര്‍മനിക്കായി കളിച്ച് തുടങ്ങിയെങ്കിലും സീനിയര്‍ തലത്തില്‍ കെവിന്‍ ബോട്ടെങ് ഘാനയ്ക്കായാണ് കളത്തിലിറങ്ങിയത്. 2014ല്‍ ജര്‍മനി ലോകകപ്പ് നേടുമ്പോള്‍ ജെറോം ബോട്ടെങ് പ്രതിരോധത്തിലെ കരുത്തനായി ജര്‍മന്‍ ടീമിലുണ്ടായിരുന്നു. ആ ലോകകപ്പില്‍ കെവിന്‍ ഘാനയുടെ കുപ്പായത്തിലാണ് കളത്തിലിറങ്ങിയത്.
ക്ലബ് തലത്തില്‍ കെവിന്‍ ബോട്ടെങ് ടോട്ടനം, എസി മിലാന്‍, ബാഴ്‌സലോണ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. നിലവില്‍ ഫിയോരെന്റിനയുടെ താരമായ കെവിന്‍ വായ്പാടിസ്ഥാനത്തില്‍ തുര്‍ക്കി ക്ലബ് ബെസിക്റ്റസിനായാണ് ഇപ്പോള്‍ കളത്തിലിറങ്ങുന്നത്.
മികവുണ്ടായിട്ടും പലപ്പോഴും നിരന്തരമായി നേരിടേണ്ടി വരുന്ന പരിക്കുകള്‍ ഘാന വംശജനായ താരത്തിന്റെ കരിയറിന്റെ സ്ഥിരതക്ക് വിനയായി മാറിയിരുന്നു. ഇപ്പോഴിതാ ശ്രദ്ധേയമായൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കെവിന്‍ ബോട്ടെങിന്റെ ഭാര്യ മെലിസ സറ്റ ബോട്ടെങ്.
ഇറ്റാലിയന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് 34കാരി മനസ് തുറന്നത്. കെവിന്‍ ബോട്ടെങിനെ സ്ഥിരമായി പിടികൂടുന്ന പരിക്കിനെ കുറിച്ചായിരുന്നു ചോദ്യം. മെലിസ ഇതിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായത്.
തങ്ങള്‍ ആഴ്ചയില്‍ ഏഴ് മുതല്‍ പത്ത് തവണ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. അതുകൊണ്ടായിരിക്കാം നിരന്തരം പരിക്ക് വേട്ടയാടുന്നതെന്ന് മെലിസ പറഞ്ഞു.
'ബാഹ്യ കേളികളിലൊന്നും എനിക്ക് താത്പര്യമില്ല. നേരിട്ട് ബന്ധപ്പെടുന്നതാണ് ഇഷ്ടം. എന്റെ നിയന്ത്രണത്തില്‍ ബന്ധപ്പെടുന്നതിനാണ് താത്പര്യം. ഇങ്ങനെ പറയുമ്പോള്‍ ലൈംഗിക ദാഹിയായ സ്ത്രീയാണ് ഞാനെന്ന് കരുതേണ്ട'- മെലിസ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ