'സംപൂജ്യ'രുടെ ഘോഷയാത്ര; രോഹിത്, പൊള്ളാര്‍ഡ്, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ; തകര്‍ന്നടിഞ്ഞ് ഡല്‍ഹി

ഡല്‍ഹിയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ഫൈനലിലേക്ക്
'സംപൂജ്യ'രുടെ ഘോഷയാത്ര; രോഹിത്, പൊള്ളാര്‍ഡ്, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ; തകര്‍ന്നടിഞ്ഞ് ഡല്‍ഹി

അബുദാബി:  ഐപിഎല്ലില്‍ ഫെനലില്‍ എത്താന്‍ മുംബൈക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് മോശം തുടക്കം. നാല് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് നേടാനെ ഡല്‍ഹിക്കായുള്ളു. ബോള്‍ട്ടും ബുമ്രയുമാണ് ഡല്‍ഹിയുടെ വിക്കറ്റുകള്‍ പിഴുതെടുത്തത്. പൃഥ്‌വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ എന്നിവരാണ് റണ്‍സൊന്നും നേടാതെ പുറത്തായത്. 

മുംബൈയ്ക്കായി രോഹിതും പൊള്ളാര്‍ഡും സംപൂജ്യരായാണ് പുറത്തായത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടക്കം പാളിയിട്ടും ആത്മവിശ്വാസം കൈമുതലാക്കി തകര്‍ത്തടിച്ചാണ് ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനു മുന്നില്‍ 201 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 200 റണ്‍സ് നേടിയത്


തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 30 പന്തുകള്‍ നേരിട്ട കിഷന്‍, നാലു ഫോറും മൂന്നു സിക്‌സും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സര്‍ പറത്തിയാണ് കിഷന്‍ അര്‍ധസെഞ്ചുറി തികച്ചതും മുംബൈ സ്‌കോര്‍ 200ല്‍ എത്തിച്ചതും. സൂര്യകുമാര്‍ യാദവും അര്‍ധസെഞ്ചുറി നേടി. 38 പന്തു നേരിട്ട യാദവ് ആറു ഫോറും രണ്ടു സിക്‌സും സഹിതം 51 റണ്‍സെടുത്തു. ഡികോക്ക് (25 പന്തില്‍ 40), ഹാര്‍ദിക് പാണ്ഡ്യ (14 പന്തില്‍ പുറത്താകാതെ 37) എന്നിവരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ക്രുനാല്‍ പാണ്ഡ്യ 10 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.

17ാം ഓവറിന്റെ ആദ്യ പന്തില്‍ ക്രുനാല്‍ പാണ്ഡ്യ പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഹാര്‍ദിക്, കഗീസോ റബാദയ്ക്കെതിരെ ഹാട്രിക് സിക്‌സ് സഹിതമാണ് 14 പന്തില്‍ 37 റണ്‍സടിച്ചത്. പിരിയാത്ത ആറാം വിക്കറ്റില്‍ വെറും 23 പന്തില്‍നിന്ന് പാണ്ഡ്യകിഷന്‍ കൂട്ടുകെട്ട് നേടിയത് 60 റണ്‍സാണ്! ഡല്‍ഹിയ്ക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ മൂന്നു വിക്കറ്റും, ആന്റിച് നോര്‍ജെ, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com