ടി20 സ്‌പെഷ്യലിസ്റ്റുകള്‍ക്കും കരാര്‍, 10 ടി20 കളിച്ചാല്‍ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ്; ബിസിസിഐ മാനദണ്ഡങ്ങള്‍ തിരുത്തുന്നു

ടി20 ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നീക്കങ്ങളുമായി ബിസിസിഐ
ടി20 സ്‌പെഷ്യലിസ്റ്റുകള്‍ക്കും കരാര്‍, 10 ടി20 കളിച്ചാല്‍ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ്; ബിസിസിഐ മാനദണ്ഡങ്ങള്‍ തിരുത്തുന്നു

ന്യൂഡല്‍ഹി: ടി20 ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നീക്കങ്ങളുമായി ബിസിസിഐ. 10 ടി20 മത്സരങ്ങള്‍ കളിച്ച കളിക്കാരെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും ഇതിന്റെ ഭാഗമായി ബിസിസിഐയില്‍ നിന്ന് വരുന്നു. 

നിലവില്‍ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലേക്ക് ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളെയാണ് പരിഗണിക്കുന്നത്. ഒരു വര്‍ഷം മൂന്ന് ടെസ്റ്റ് എങ്കിലും, അതല്ലെങ്കില്‍ ഏഴ് ഏകദിനങ്ങള്‍ കളിച്ച കളിക്കാരെയാണ് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലേക്ക് പരിഗണിക്കുക. 

ഒരു വര്‍ഷം 10 ടി20 മത്സരം എങ്കിലും ഇന്ത്യക്ക് വേണ്ടി കളിച്ച താരങ്ങളെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിനായി പരിഗണിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടി20 സ്‌പെഷ്യലിസ്റ്റ് ആയ ഒരു താരത്തിന് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലഭിക്കാതെ പോവരുത് എന്ന ചിന്താഗതിയെ തുടര്‍ന്നാണ് ഇത്. 

കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റ് മാത്രം കളിച്ച വാഷിങ്ടണ്‍ സുന്ദറിന് ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് നല്‍കിയിരുന്നു. ഇത്തവണ ബിസിസിഐ നയത്തില്‍ മാറ്റം വരുത്തിയതോടെ കൂടുതല്‍ ടി20 താരങ്ങള്‍ക്ക് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് ലഭിച്ചേക്കും. 

നാല് വിഭാഗങ്ങളിലായാണ് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ്. എ പ്ലസ് കാറ്റഗറിയിലെ കളിക്കാര്‍ക്ക് ഏഴ് കോടി, എ കാറ്റഗറിയില്‍ അഞ്ച് കോടി, ബി കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് മൂന്ന് കോടതി, സി യില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഒരു കോടി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവര്‍ക്കാണ് എ പ്ലസ് കോണ്‍ട്രാക്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com