'ആശയക്കുഴപ്പവും അനിശ്ചിതത്വവുമാണ്'; രോഹിത്തിന്റെ പരിക്കില്‍ അതൃപ്തി പരസ്യമാക്കി കോഹ്‌ലി

രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച ആശയ കുഴപ്പവും, വ്യക്തത ഇല്ലായ്മയും മാനേജ്‌മെന്റിനെ ''വെയ്റ്റിങ് ഗെയിം'' കളിപ്പിച്ചതായി കോഹ്‌ലി പറഞ്ഞു
'ആശയക്കുഴപ്പവും അനിശ്ചിതത്വവുമാണ്'; രോഹിത്തിന്റെ പരിക്കില്‍ അതൃപ്തി പരസ്യമാക്കി കോഹ്‌ലി

സിഡ്‌നി: രോഹിത് ശര്‍മയുടെ പരിക്ക് സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ അതൃപ്തി മറച്ചു വെക്കാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് പ്രതികരിക്കുമ്പോഴായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. 

രോഹിത്തിന്റെ പരിക്ക് സംബന്ധിച്ച ആശയ കുഴപ്പവും, വ്യക്തത ഇല്ലായ്മയും മാനേജ്‌മെന്റിനെ ''വെയ്റ്റിങ് ഗെയിം'' കളിപ്പിച്ചതായി കോഹ്‌ലി പറഞ്ഞു. സെലക്ഷന്‍ മീറ്റിങ്ങിന് മുന്‍പ് ഞങ്ങള്‍ക്ക് ഒരു മെയില്‍ ലഭിച്ചിരുന്നു. രോഹിത് ശര്‍മയെ പരിഗണിക്കേണ്ടതില്ല എന്നാണ് മെയിലില്‍ പറഞ്ഞിരുന്നത്. പരിക്കിനെ കുറിച്ച് രോഹിത്തിനെ ബോധവാനാക്കിയെന്നും, പര്യടനത്തില്‍ രോഹിത് ഉണ്ടാവില്ലെന്നും പറഞ്ഞു, കോഹ് ലി പറയുന്ന. 

'സെലക്ഷന്‍ മീറ്റിങ്ങിന് ശേഷം രോഹിത് ഐപിഎല്ലില്‍ കളിച്ചു. ഓസ്‌ട്രേലിയയിലേക്ക് ടീമിനൊപ്പം രോഹിത് പറക്കും എന്നാണ് ഇതിലൂടെ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ഞങ്ങള്‍ക്കൊപ്പം രോഹിത് വരാതിരുന്നത് എന്നതില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്‍സിഎയിലാണ് രോഹിത് എന്ന അറിവ് മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്. നവംബര്‍ 11ന് രോഹിത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കും എന്നും...'

'ഈ രീതി പിന്തുടരാന്‍ സാധിക്കില്ല. ഇവിടെ ആശയക്കുഴപ്പവും, വ്യക്തത ഇല്ലായ്മയും അനിശ്ചിതത്വവുമുണ്ട്. രോഹിത് കളിക്കുമോ ഇല്ലയോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സാഹയുടേത് പോലെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് രോഹിത്തും, ഇഷാന്തും ശ്രമിച്ചിരുന്നത് എങ്കില്‍ നന്നായിരുന്നു.' 

സാഹ ഞങ്ങള്‍ക്കൊപ്പം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് കാരണം കാര്യങ്ങള്‍ എവിടെ എത്തിയെന്ന് ഞങ്ങള്‍ക്ക് അറിയാം. ടെസ്റ്റിന്റെ സമയം ആവുമ്പോഴേക്കും ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുന്ന ശരിയായ പാതയിലാണ് സാഹ. ഞങ്ങള്‍ക്കൊപ്പം വന്നിരുന്നു എങ്കില്‍ രോഹിത്തിനും ഇഷാന്തിനും ടെസ്റ്റ് കളിക്കാന്‍ സാധ്യത ഉണ്ടായിരുന്നു, കോഹ് ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com