മറഡോണയുടെ മൃതദേഹത്തില്‍ തൊട്ട് ചിരിച്ച് നിന്ന് ഫോട്ടോ; വധഭീഷണി, ജോലി പോയി 

മറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവെച്ച് ജീവനക്കാര്‍ എടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും, വലിയ പ്രതിഷേധം ഉയരുകയും ചെയ്തു
മറഡോണയുടെ മൃതദേഹത്തില്‍ തൊട്ട് ചിരിച്ച് നിന്ന് ഫോട്ടോ; വധഭീഷണി, ജോലി പോയി 

ബ്യൂണസ് ഐറിസ്: മറഡോണയുടെ മൃതദേഹത്തിന് അരികില്‍ നിന്ന് ചിരിച്ച് ഫോട്ടോയെടുത്ത മൂന്ന് പേര്‍ക്ക് ജോലി നഷ്ടമായി. മറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവെച്ച് ജീവനക്കാര്‍ എടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും, വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. 

മരിച്ചതിന് ശേഷം തന്റെ മുഖം പുറത്തു കാണിക്കരുത് എന്നാണ് മറഡോണ ആഗ്രഹിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് പേടകം പൊതുദര്‍ശന സമയത്ത് തുറന്നിരുന്നില്ല. ഫോട്ടോ എടുത്തവര്‍ക്ക് നേരെ വധഭീഷണിയും ഉയര്‍ന്നു. ഇതോടെ മാപ്പ് അപേക്ഷയുമായി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലെത്തി. 

നവംബര്‍ 25നാണ് ഇതിഹാസ താരം ലോകത്തോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബ്യൂണസ് ഐറിസിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി ആരോഗ്യം വീണ്ടെടുത്ത് വരവെയാണ് ലോകത്തെ ഞെട്ടിച്ചുള്ള അപ്രതീക്ഷിത വിയോഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com