ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജൂണിൽ തന്നെ നടക്കുമെന്ന് ഐസിസി. കോവിഡ് കേസുകൾ ഉയരുന്നതിനാൽ ഫൈനൽ മാറ്റിവെക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് അറിയിപ്പുമായി ഐസിസി രംഗത്തെത്തിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണാണ് ഫൈനലിന് വേദിയാകുക.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഫൈനലിൽ ആദ്യം പ്രവേശിച്ചത് ന്യൂസീലൻഡായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതോടെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
ഇന്ത്യയിൽ നിന്നുള്ളവർക്ക് നിലവിൽ ഇംഗ്ലണ്ടിലേക്ക് യാത്രാവിലക്കുണ്ട്. 23 ദിവസങ്ങൾ റിസർവായി കരുതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ജൂൺ 18ന് മത്സരം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ