ശര്‍മാജിയുടെ മകന്‍ ബീഫ് കഴിക്കുന്നോ? ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമെന്ന ആരോപണങ്ങള്‍ കെട്ടടങ്ങുന്നതിന് ഇടയില്‍ ബീഫ് കഴിച്ചതിന്റെ പേരിലും ഒരു വിഭാഗം ഇന്ത്യന്‍ താരങ്ങളെ ലക്ഷ്യം വെക്കുന്നു
മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍
മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെല്‍ബണ്‍ റെസ്‌റ്റോറന്റിലേക്കുള്ള വരവില്‍ വിവാദം അവസാനിക്കുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമെന്ന ആരോപണങ്ങള്‍ കെട്ടടങ്ങുന്നതിന് ഇടയില്‍ ബീഫ് കഴിച്ചതിന്റെ പേരിലും ഒരു വിഭാഗം ഇന്ത്യന്‍ താരങ്ങളെ ലക്ഷ്യം വെക്കുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്‍ തുക അടച്ചതായി അവകാശപ്പെട്ട് മെല്‍ബണിലെ ഇന്ത്യന്‍ ആരാധകന്റെ ട്വീറ്റ് എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇന്ത്യന്‍ ടീം ഭക്ഷണം കഴിച്ചതിന്റെ ബില്ലും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു. 

ഇതില്‍ നിന്ന് ബീഫ് കഴിച്ചതായി വ്യക്തമായതോടെയാണ് കളിക്കാര്‍ക്ക് നേരെ വിമര്‍ശനവുമായി ചിലരെത്തുന്നത്. ശര്‍മാജിയുടെ മകന്‍ ബീഫ് കഴിക്കുന്നു എന്നുള്‍പ്പെടെയുള്ള കമന്റുകളാണ് ട്വിറ്ററില്‍ ഉയരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെനുവില്‍ ബീഫ് ഉള്‍പ്പെട്ടത് നേരത്തേയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

മെല്‍ബണില്‍ റെസ്റ്റോറന്റിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതായും, രോഹിത് ശര്‍മ, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, നവ്ദീപ് സെയ്‌നി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് കളിക്കാര്‍ ഐസൊലേഷനില്‍ പോയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com