ഫൈനലിലേക്ക് മെസി പന്ത് തട്ടിയത് രക്തമൊഴുകിയ കാലുമായി; കയ്യടിച്ച് ആരാധകര്‍ 

സെമി ഫൈനലില്‍ കൊളംബിയയുടെ പരുക്കന്‍ ശരീരഭാഷയിലെ കളി വന്നപ്പോള്‍ രക്തമൊഴുകിയ കാലുമായാണ് മെസി പന്ത് തട്ടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കോപ്പ അമേരിക്കയില്‍ മെസി കിരീടം ഉയര്‍ത്തുമോ അതോ കിരീടത്തിനായുള്ള കാത്തിരിപ്പ് ദോഹ വരെ നീളുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. എന്നാല്‍ കോപ്പയില്‍ കിരീടത്തിലേക്ക് എത്തണമെന്ന നിശ്ചയദാര്‍ഡ്യം എത്രമാത്രമെന്ന് മെസി ഗ്രൗണ്ടില്‍ വ്യക്തമാക്കുന്നുണ്ട്. സെമി ഫൈനലില്‍ കൊളംബിയയുടെ പരുക്കന്‍ ശരീരഭാഷയിലെ കളി വന്നപ്പോള്‍ രക്തമൊഴുകിയ കാലുമായാണ് മെസി പന്ത് തട്ടിയത്. 

കൊളംബിയയുടെ ലെഫ്റ്റ് ബാക്ക്‌ ഫ്രാങ്ക് ഫാബ്രയുടെ കടുത്ത ടാക്കിളിലാണ് മെസിക്ക് പരിക്കേറ്റത്. കണങ്കാലില്‍ നിന്ന് ചോരയൊഴുകിയിട്ടും മെസി കളി തുടര്‍ന്നു. ഇവിടെ മെസിയില്‍ നിന്ന് വന്ന നിശ്ചയദാര്‍ഡ്യത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. 

കൊളംബിയക്കെതിരെ മെസിക്ക് ഗോള്‍ വല കുലുക്കാനായില്ല. എന്നാല്‍ ഏഴാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനസ് ഗോള്‍ വല കുലുക്കിയപ്പോള്‍ അതിന് വഴിയൊരുക്കിയത് മെസിയായിരുന്നു. എന്നാല്‍ 61ാം മിനിറ്റില്‍ ലൂയി ഡയസ് സമനില ഗോള്‍ നേടിയതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-2ന് കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന ഫൈനലിലേക്ക് കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com