'മനോഹരമായ ഉന്മാദം', കാത്തിരുന്ന കിരീടവും കയ്യില്‍ വെച്ച് മെസി പറയുന്നു

അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസിയെ തേടി ആദ്യ അന്താരാഷ്ട്ര കിരീടം എത്തുന്നത്
'മനോഹരമായ ഉന്മാദം', കാത്തിരുന്ന കിരീടവും കയ്യില്‍ വെച്ച് മെസി പറയുന്നു

ത് ആശ്ചര്യപ്പെടുത്തുന്നു...കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ലോകം കാത്തിരുന്ന മെസിയുടെ വാക്കുകള്‍ ഇങ്ങനെ...

എന്തൊരു മനോഹരമായ ഭ്രാന്ത്...ദൈവത്തിന് നന്ദി. ഡ്രസിങ് റൂമില്‍ കിരീടത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മെസി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസിയെ തേടി ആദ്യ അന്താരാഷ്ട്ര കിരീടം എത്തുന്നത്. 

21ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളാണ് അര്‍ജന്റീനയുടെ 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്. 87ാം മിനിറ്റില്‍ ഗോള്‍വല കുലുക്കാന്‍ പാകത്തില്‍ മെസിക്ക് മുന്‍പില്‍ അവസരം തുറന്നിരുന്നു. അര്‍ജന്റീനക്ക് വേണ്ടിയുള്ള കഴിഞ്ഞ നാല് ഫൈനലിലും ഗോള്‍ വല കുലുക്കാന്‍ സാധിച്ചില്ലെന്ന ചീത്തപ്പേര് മെസി ഇവിടെ കഴുകി കളയും എന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ഫിനിഷിങ്ങില്‍ മെസിക്ക് പിഴച്ചപ്പോള്‍ ലീഡ് ഉയര്‍ത്താന്‍ അര്‍ജന്റീനക്കുമായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com