'പുലര്‍ച്ചെ 4 മണിക്കാണ് അദ്ദേഹം മരിച്ചത്, അന്ന് മുതല്‍ ഇവയെല്ലാം ക്രുനാല്‍ കൂടെ കൊണ്ടുനടക്കുന്നു'; ഹര്‍ദിക്കിന്റെ വെളിപ്പെടുത്തല്‍

16ന് രാവിലെയാണ് അദ്ദേഹം മരിച്ചത്. ആ ദിവസം ഞാന്‍ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കേണ്ടിയിരുന്നു
പിതാവ് ഹിമാന്‍ഷു പാണ്ഡ്യക്കൊപ്പം ഹര്‍ദിക്/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
പിതാവ് ഹിമാന്‍ഷു പാണ്ഡ്യക്കൊപ്പം ഹര്‍ദിക്/ഫോട്ടോ: ഇന്‍സ്റ്റഗ്രാം

പുനെ: പിതാവിന്റെ മരണം മുതല്‍ അദ്ദേഹത്തിന്റെ സാധനങ്ങള്‍ ക്രുനാല്‍ പാണ്ഡ്യ കൂടെ കൊണ്ട് നടക്കുകയാണെന്ന് സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യ. ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് ഹര്‍ദിക്കിന്റെ വാക്കുകള്‍. 

16ന് രാവിലെയാണ് അദ്ദേഹം മരിച്ചത്. ആ ദിവസം ഞാന്‍ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കേണ്ടിയിരുന്നു. രാത്രി തന്നെ ഞങ്ങളുടെ കളിയുള്ള ദിവസം ധരിക്കേണ്ട വസ്ത്രങ്ങള്‍ തയ്യാറാക്കി വെക്കുന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. ബറോഡയില്‍ നിന്ന് അദ്ദേഹത്തിന്റെ ബാഗ് ഞാന്‍ കൂടെ കൂട്ടി, ക്രുനാല്‍ പറയുന്നു. 

ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ഇല്ലെന്ന് എനിക്കറിയാം. എന്നാല്‍ എന്റെ മത്സരത്തിന്റെ അന്ന് അദ്ദേഹം അണിയാന്‍ തയ്യാറാക്കി വെച്ചിരുന്ന വസ്ത്രങ്ങള്‍ ഡ്രസിങ് റൂമിലേക്ക് കൊണ്ടുവരണം എന്ന് എനിക്ക് തോന്നി. ഇവിടെ വരെ എത്താന്‍ ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു. ക്രിക്കറ്റില്‍ മാത്രമല്ല. എല്ലാത്തിലും. എന്റെ ഡയറ്റ്, ഫിറ്റ്‌നസ് തുടങ്ങി എല്ലാത്തിലും, അതെല്ലാം ഈ വൃദ്ധന് ഞാന്‍ സമര്‍പ്പിക്കുന്നു, ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ ക്രുനാല്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com