സദ്രാന്റെ തോളിലേറി അഫ്ഗാനിസ്ഥാന്‍; ന്യൂസിലാന്‍ഡിന് സെമി ഫൈനല്‍ 125 റണ്‍സ് അകലെ

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: ന്യൂസിലാന്‍ഡിന് മുന്‍പില്‍ 125 റണ്‍സ് വിജയ ലക്ഷ്യം വെച്ച് അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു. 

ന്യൂസിലാന്‍ഡ് പേസര്‍മാരുടെ മുന്‍പില്‍ വിറച്ചാണ് അഫ്ഗാന്‍ ഇന്നിങ്‌സ് തുടങ്ങിയത്. മൂന്നാമത്തെ ഓവറില്‍ ആദ്യ വിക്കറ്റ് വീണു. നാല് റണ്‍സ് എടുത്ത ഷഹ്‌സാദിനെ മില്‍നെയുടെ ഡെലിവറിയില്‍ തകര്‍പ്പന്‍ ക്യാച്ചോടെ ഡെവോണ്‍ കോണ്‍വേ മടക്കി. ആറാമത്തെ ഓവറിലേക്ക് അഫ്ഗാന്‍ ഇന്നിങ്‌സ് എത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് എന്ന നിലയിലേക്ക് അഫ്ഗാന്‍ വീണു. 

എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് നജിബുള്ള സദ്രാന്‍ അഫ്ഗാനെ കരകയറ്റി. 48 പന്തില്‍ നിന്ന് 73 റണ്‍സ് ആണ് സദ്രാന്‍ നേടിയത്. ആറ് ഫോറും മൂന്ന് സിക്‌സും സദ്രാന്‍ അടിച്ചു. എന്നാല്‍ സദ്രാന് വേണ്ട പിന്തുണ നല്‍കാന്‍ മറ്റൊരു അഫ്ഗാന്‍ ബാറ്റ്‌സ്മാനും കഴിഞ്ഞില്ല. 

ബോള്‍ട്ട് മൂന്ന് വിക്കറ്റും സൗത്തി രണ്ട് വിക്കറ്റും ആദം മില്‍നെയും നീഷാമും സോധിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഫ്ഗാന്‍ ഇന്നിങ്‌സില്‍ മൂന്ന് കളിക്കാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഗുല്‍ബാദിന്‍ നയിബ് 15 റണ്‍സും മുഹമ്മദ് നബി 14 റണ്‍സും എടുത്ത് മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com