ദയനീയ അമ്പയറിങ്, രാഹുല്‍ ത്രിപദിയുടെ ക്യാച്ചില്‍ തേര്‍ഡ് അമ്പയര്‍ക്കെതിരെ വിമര്‍ശനം

പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയ കളിയില്‍ രാഹുല്‍ ത്രിപദി എടുത്ത ക്യാച്ചിലെ തേര്‍ഡ് അമ്പയറുടെ തീരുമാനമാണ് വിവാദമാവുന്നത്
ഫോട്ടോ: ബിസിസിഐ
ഫോട്ടോ: ബിസിസിഐ

ദുബായ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ ജയം പിടിച്ച് പ്ലേഓഫ് പ്രതീക്ഷകള്‍ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തി. ഇപ്പോള്‍ കൊല്‍ക്കത്തയ്ക്കും മുംബൈയ്ക്കും ഒപ്പം 10 പോയിന്റോടെ പഞ്ചാബുമെത്തി. എന്നാല്‍ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയ കളിയില്‍ രാഹുല്‍ ത്രിപദി എടുത്ത ക്യാച്ചിലെ തേര്‍ഡ് അമ്പയറുടെ തീരുമാനമാണ് വിവാദമാവുന്നത്. 

പഞ്ചാബിന് ജയിക്കാന്‍ 9 കളിയില്‍ നിന്ന് 11 റണ്‍സ് വേണ്ടപ്പോഴാണ് കെ എല്‍ രാഹുലിനെ പുറത്താക്കാന്‍ അവസരം കൊല്‍ക്കത്തയുടെ മുന്‍പിലേക്ക് എത്തുന്നത്. ശിവം മവിയുടെ ഡെലിവറിയില്‍ മിഡ് വിക്കറ്റിലേക്ക് രാഹുല്‍ കളിച്ചപ്പോള്‍ മുന്‍പിലേക്ക് ഡൈവ് ചെയ്ത് രാഹുല്‍ ത്രിപദി ക്യാച്ച് എടുത്തു. 

ക്ലീന്‍ ക്യാച്ച് എന്ന് വിശ്വസിച്ച് രാഹുല്‍ ത്രിപദി ആഘോഷവും തുടങ്ങി. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ക്യാച്ച് പരിശോധിക്കുകയും ബാറ്റര്‍ക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. പന്തിനടിയില്‍ രാഹുല്‍ ത്രിപദിയുടെ വിരലുകളുണ്ടെന്ന് റിപ്ലേകളില്‍ വ്യക്തമായെങ്കിലും പഞ്ചാബിന് അനുകൂലമായി അമ്പയറുടെ തീരുമാനം. 

തേര്‍ഡ് അമ്പയറുടെ തീരുമാനത്തിന് എതിരെ ഗൗതം ഗംഭീര്‍, ഗ്രെയിം സ്വാന്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ എത്തുന്നു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം തേര്‍ഡ് അമ്പയറിങ് എന്നാണ് സ്വാന്‍ പറഞ്ഞത്. അവിടെ രാഹുലിനെ പുറത്താക്കാന്‍ പഞ്ചാബിന് കഴിഞ്ഞിരുന്നു എങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാവുമായിരുന്നു എന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. 

രാഹുല്‍ ത്രിപദിയുടേത് ക്ലീന്‍ ക്യാച്ച് ആണെന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ മോര്‍ഗനും പറഞ്ഞു. അവസാന ഓവറിലാണ് കൊല്‍ക്കത്തയ്ക്ക് പിന്നെ രാഹുലിനെ പുറത്താക്കാനായത്. 55 പന്തില്‍ 67 റണ്‍സ് നേടിയ രാഹുലും 9 പന്തില്‍ 22 റണ്‍സ് നേടിയ ഷാരൂഖ് ഖാനും ചേര്‍ന്ന് പഞ്ചാബിനെ ജയത്തിലേക്ക് എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com