അവസാന ഓവറിലെ നാല് പന്തില്‍ നാല് വിക്കറ്റ്; ട്വന്റി20യില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ ജയം പിടിച്ചെടുത്ത് സിംബാബ്‌വെ

സ്‌കോട്ട്‌ലാന്‍ഡ്-സിംബാബ്ബവെ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ കളിയിലാണ് സിംബാബ്വെ അവസാന പന്തുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തിയത്
ഫോട്ടോ:ഐസിസി, ട്വിറ്റർ
ഫോട്ടോ:ഐസിസി, ട്വിറ്റർ

എഡിന്‍ബര്‍ഗ്‌: അവസാന ഓവറിലെ അവസാന നാല് പന്തിലും വിക്കറ്റ് വീഴ്ത്തി സിംബാബ്ബവെ. സ്‌കോട്ട്‌ലാന്‍ഡിന്റെ ഭീഷണി മറികടന്നാണ് ഇവിടെ സിംബാബ് വെ ജയം പിടിച്ചത്. 

സ്‌കോട്ട്‌ലാന്‍ഡ്-സിംബാബ്ബവെ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ കളിയിലാണ് സിംബാബ്വെ അവസാന പന്തുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തിയത്. അവസാന ഓവറില്‍ നാല് വിക്കറ്റ് കയ്യിലിരിക്കെ 12 പന്തില്‍ നിന്ന് 17 റണ്‍സ് ആണ് സ്‌കോട്ട്‌ലാന്‍ഡിന് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ നാല് പന്തില്‍ നാല് വിക്കറ്റും വീണതോടെ സ്‌കോട്ട്‌ലാന്‍ഡ് വിജയ ലക്ഷ്യത്തിലേക്ക് എത്താതെ ഓള്‍ഔട്ട് ആയി. 

അവസാന ഓവറില്‍ നാല് വിക്കറ്റ് വീണപ്പോള്‍ അതില്‍ രണ്ടും റണ്‍ഔട്ട് ആയിരുന്നു. ബാക്കി രണ്ട് വിക്കറ്റ് വീഴ്ത്തിയത് സിംബാബ്വെയുടെ വെല്ലിങ്ടണ്‍ മസാകഡ്‌സ. ഇതോടെ 19.4 ഓവറില്‍ 126 റണ്‍സിന് സ്‌കോട്ട്‌ലാന്‍ഡ് ഓള്‍ഔട്ടായി. ആദ്യ ട്വന്റി20യില്‍ സ്‌കോട്ട്‌ലാന്‍ഡ് ജയം പിടിച്ചിരുന്നു. രണ്ടാമത്തേതിലും ജയിച്ച് 2-0ന് പരമ്പര സ്വന്തമാക്കാമെന്നാണ് സ്‌കോട്ട്‌ലാന്‍ഡ് കണക്കു കൂട്ടിയത്. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com