തോല്‍വിയുടെ ഉത്തരവാദിത്വം മായങ്ക് അഗര്‍വാളിന്, ഋതുരാജിനെ കണ്ട് പഠിക്കണം: വീരേന്ദര്‍ സെവാഗ് 

ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗയ്കവാദ് ബാറ്റ് ചെയ്തത് പോലെ മായങ്ക് 20 ഓവറും ക്രീസില്‍ നില്‍ക്കണമായിരുന്നു എന്നാണ് സെവാഗ് പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: രാജസ്ഥാന് എതിരായ കളിയില്‍ പഞ്ചാബിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം വരുന്നത് മായങ്ക് അഗര്‍വാളിന്റെ തോളിലേക്ക് എത്ത് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ചെന്നൈയ്ക്ക് വേണ്ടി ഋതുരാജ് ഗയ്കവാദ് ബാറ്റ് ചെയ്തത് പോലെ മായങ്ക് 20 ഓവറും ക്രീസില്‍ നില്‍ക്കണമായിരുന്നു എന്നാണ് സെവാഗ് പറയുന്നത്. 

ഈ കളിയില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഒരു കളിക്കാരനിലേക്ക് വയ്ക്കുന്നത് പ്രയാസമാണ്. ഇവിടെ ഭാഗ്യമാണ് പഞ്ചാബിനെ തുണയ്ക്കാതിരുന്നത്. എന്നാല്‍ മായങ്ക് ഫോമില്‍ നില്‍ക്കുന്ന താരമാണ്. സ്‌കോര്‍ കണ്ടെത്തുന്നു. അങ്ങനെ ഒരു താരം കളി ഫിനിഷ് ചെയ്യണം, സെവാഗ് പറഞ്ഞു. 

ഋതുരാജിനെ കുറിച്ച് ഞാന്‍ എപ്പോഴും പറയും. 89 റണ്‍സോടെ പുറത്താവാതെ നിന്നു. 20 ഓവറും കളിച്ചു. അവസാന പന്തും കളിച്ച് സിക്‌സ് പറത്തി. അതാണ് ചെന്നൈയെ കളി ജയിക്കാന്‍ സഹായിച്ചത്. മായങ്കും കെ എല്‍ രാഹുലും അതുപോലെയാണ് ചെയ്യേണ്ടിയിരുന്നത്. ടോപ് 3 ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്വമാണ് ഇത്. 

40-50 ഡെലിവറി കളിച്ച് കഴിഞ്ഞ നിങ്ങള്‍ക്കാണ് ന്യൂ ബാറ്റ്‌സ്മാനേക്കാള്‍ പിച്ചിനെ കുറിച്ച് നന്നായി അറിയാനാവുക. ടീം ഇങ്ങനെ തോല്‍ക്കാന്‍ പാടില്ല. ക്രിസ് ഗെയ്ല്‍ ഉണ്ടായിരുന്നു എങ്കില്‍ 50-60 സ്‌കോര്‍ ഗെയ്ല്‍ കണ്ടെത്തി എങ്കില്‍ പഞ്ചാബ് ഈ വിധം തോല്‍ക്കില്ലെന്ന് ഉറപ്പായിരുന്നു എന്നും സെവാഗ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com