'ഇതിലും എളുപ്പം ടീമിനായി കോഫി ഉണ്ടാക്കാനാണ്'; ഇന്ത്യയില്‍ പവര്‍പ്ലേയില്‍ പന്തെറിയുന്ന വെല്ലിവിളി ചൂണ്ടി ബാംഗ്ലൂര്‍ താരം

ഇന്ത്യയില്‍ പവര്‍പ്ലേയില്‍ പന്തെറിയുന്നതിലും ഭേദം സഹതാരങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡേവിഡ് വില്ലി
ഡേവിഡ് വില്ലി/ഫോട്ടോ: ട്വിറ്റർ
ഡേവിഡ് വില്ലി/ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യയില്‍ പവര്‍പ്ലേയില്‍ പന്തെറിയുന്നതിലും ഭേദം സഹതാരങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡേവിഡ് വില്ലി. സ്വിങ്ങിന് അനുകൂലമായ സാഹചര്യങ്ങളില്‍ പന്തെറിഞ്ഞ് എത്തിയ ഇംഗ്ലണ്ട് താരം ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങി വരുന്നതേയുള്ളു.

പഞ്ചാബ് കിങ്‌സിന് എതിരായ ബാംഗ്ലൂരിന്റെ കളിയില്‍ മൂന്ന് ഓവറില്‍ 28 റണ്‍സ് വഴങ്ങിയ ഡേവിഡ് വില്ലിക്ക് വിക്കറ്റ് വീഴ്ത്താനും കഴിഞ്ഞില്ല. കൊല്‍ക്കത്തക്ക് എതിരായ കളിയില്‍ ഡേവിഡ് വില്ലി രണ്ട് ഓവറില്‍ വഴങ്ങിയത് 7 റണ്‍സ് മാത്രവും. 

തുടക്കത്തില്‍ തന്നെ ബട്ട്‌ലറെ വീഴ്ത്താന്‍ സാധിക്കുമെന്ന് ഡേവിഡ് വില്ലി

രാജസ്ഥാന് എതിരായ കളിയില്‍ തുടക്കത്തില്‍ തന്നെ ബട്ട്‌ലറെ വീഴ്ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും വില്ലി പങ്കുവെച്ചു. സെഞ്ചുറി നേടിയാണ് ബട്ട്‌ലര്‍ വരുന്നത്. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് ബട്ട്‌ലര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലും ബട്ട്‌ലര്‍ ഈ മികവ് പുറത്തെടുത്ത് കഴിഞ്ഞു. കളിയുടെ തുടക്കത്തില്‍ തന്നെ ബട്ട്‌ലറെ എനിക്ക് പുറത്താക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഡേവിഡ് വില്ലി പറഞ്ഞു. 

ഏറ്റവും ഒടുവിലായി വാങ്കഡെയില്‍ രാജസ്ഥാനും ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനായിരുന്നു ജയം. അന്ന് 181 റണ്‍സ് ബാംഗ്ലൂര്‍ ചെയ്‌സ് ചെയ്ത് ജയിച്ചു. കോഹ് ലിയുടേയും പടിക്കലിന്റേയും റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഇവിടെ ബാംഗ്ലൂരിനെ തുണച്ചത്. എന്നാലിന്ന് പടിക്കല്‍ ബാംഗ്ലൂരിന്റെ എതിര്‍ ചേരിയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com