ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ലക്ഷ്യാ സെന്നിനെ വീഴ്ത്തി പ്രണോയ്; പ്രീക്വാര്‍ട്ടറില്‍ സൈന നെഹ്‌വാളിന്‌ കാലിടറി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ലക്ഷ്യാ സെന്നിനെ തോല്‍പ്പിച്ച് എച്ച് എസ് പ്രണോയ്
സൈന നെഹ്‌വാള്‍/ഫയല്‍ ചിത്രം
സൈന നെഹ്‌വാള്‍/ഫയല്‍ ചിത്രം

ടോക്യോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ലക്ഷ്യാ സെന്നിനെ തോല്‍പ്പിച്ച് എച്ച് എസ് പ്രണോയ്. പുരുഷ സിംഗിള്‍സില്‍  ആദ്യ ഗെയിം നഷ്ടപ്പെട്ടതിന് ശേഷം തിരിച്ചെത്തിയാണ് പ്രണോയ് ലക്ഷ്യാ സെന്നിനെ തകര്‍ത്തത്. സ്‌കോര്‍ 17-21, 21-16, 21-17. 

75 മിനിറ്റ് നീണ്ട പോരിനൊടുവിലാണ് പ്രണോയിയുടെ ജയം. ഇത് തുടരെ രണ്ടാം വട്ടമാണ് ലക്ഷ്യാ സെന്നിനെ മലയാളി താരം വീഴ്ത്തുന്നത്. പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നെഹ് വാളിന് കാലിടറി. 17-21, 21-16, 13-21 എന്ന സ്‌കോറിനാണ് തായ് താരത്തിന് മുന്‍പില്‍ സൈന വീണത്. 

തായ്‌ലന്‍ഡിന്റെ ബുസാനന്‍ ആണ് സൈനയുടെ മുന്നേറ്റം തടഞ്ഞത്. ഇതോടെ നേര്‍ക്കു നേര്‍ വന്നപ്പോള്‍ സൈനക്കെതിരെ ജയം നേടിയതിന്റെ കണക്ക് അഞ്ചിലേക്ക് എത്തിക്കാന്‍ തായ്‌ലന്‍ഡ് താരത്തിനായി. സൈന ബുസാനന് എതിരെ ജയിച്ചത് മൂന്ന് വട്ടവും. 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യ കടക്കുന്നത്. അതും രണ്ട് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറിലേക്ക് എത്തി എന്ന പ്രത്യേകതയും ഉണ്ട്. അര്‍ജുന്‍-കപില സഖ്യവും ചിരാഗ് ഷെട്ടി-റാങ്കി റെഡ്ഡി സഖ്യവുമാണ് ക്വാര്‍ട്ടറില്‍ കടന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com