മുംബൈ: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് താരം റയാന്‍ പരാഗ് വാര്‍ത്തകളില്‍ നിറഞ്ഞു. ഇതില്‍ ഒന്നായിരുന്നു സിംഗിള്‍ എടുക്കാന്‍ തയ്യാറാവാതിരുന്ന അശ്വിന് നേരെയുള്ള പരാഗിന്റെ നോട്ടം. ആ നോട്ടത്തെ കുറിച്ച് പ്രതികരിക്കുകയാണ് റയാന്‍ പരാഗ് ഇപ്പോള്‍.
വാലറ്റത്തിനൊപ്പമാണ് അശ്വിന്‍ അവിടെ ബാറ്റ് ചെയ്തത് എങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ എനിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ അശ്വിന്‍ അവിടെ സിംഗിളിനായി ഓടണമായിരുന്നു. ഞാന്‍ അവിടെ ഞെട്ടി. അശ്വിനെ നോക്കുക മാത്രം ചെയ്ത് ഞാന്‍ തിരികെ നടന്നു. അതിന് ശേഷം അശ്വിന്‍ എന്റെ അടുത്തേക്ക് വന്ന് ക്ഷമ പറഞ്ഞു, പരാഗ് പറയുന്നു.
ആ സമയം മറ്റെന്തോ ആലോചിച്ച് നിന്നതിനാലാണ് ഓടാതിരുന്നത് എന്നാണ് അശ്വിന്‍ പറഞ്ഞത്. മാധ്യമങ്ങളെല്ലാം പറഞ്ഞുണ്ടാക്കിയത് ഞാന്‍ അശ്വിനെ നോക്കി പേടിപ്പിച്ചെന്നാണ് എന്നും പരാഗ് പറുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ