ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; പന്ത് ടീമില്‍

ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യൻമാരായാണ് സെമിഫൈനലിൽ കടന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഡ്‌ലൈഡ്: ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ കളിയിലെ ഇലവനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. 

ഇംഗ്ലണ്ട് ടീമില്‍ രണ്ടു മാറ്റം വരുത്തിയിട്ടുണ്ട്.  പരിക്കേറ്റ ബാറ്റര്‍ ഡേവിഡ് മലാന്‍, പേസ് ബൗളര്‍ മാര്‍ക്ക് വുഡ് എന്നിവര്‍ കളിക്കില്ല. ഇവര്‍ക്ക് പകരം ഫില്‍ സാള്‍ട്ട്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ അന്തിമ ഇലവനില്‍ ഇടംനേടി. 

ഗ്രൂപ്പുഘട്ടത്തിൽ ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യൻമാരായാപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. സൂപ്പർ 12ൽ അഞ്ചു കളിയിൽ നാലിലും ജയിക്കാൻ ഇന്ത്യക്കായിരുന്നു.

ചിരവൈരികളായ പാക്കിസ്ഥാനെ നാലു വിക്കറ്റിനും നെതർലാൻഡ്സിനെ 56 റൺസിനും ബംഗ്ലാദേശിനെ മഴ നിയമപ്രകാരം അഞ്ച് റൺസിനും സിംബാബ് വെയെ 71 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചത്. സൗത്താഫ്രിക്കയോട് അഞ്ചു വിക്കറ്റിന് തോറ്റത് മാത്രമാണ് ഇന്ത്യക്കേറ്റ തിരിച്ചടി.

ഗ്രൂപ്പ് ഒന്നിൽ മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മൽസരങ്ങളിൽ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ മൂന്നു ടീമുകൾക്കും ഏഴു പോയിൻറ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റൺറേറ്റിൽ കിവികൾ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി. അഫ്ഗാനിസ്താൻ, ന്യൂസിലാൻഡ്. ശ്രീലങ്ക എന്നിവരെ പരാജയപ്പെടുത്തി. എന്നാൽ അയർലൻഡിനോട് ഇംഗ്ലണ്ട് തോൽവി വഴങ്ങി. ഓസ്ട്രേലിയക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com