ദുബൈ: ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്‌സ് പോരാട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ പിവി സിന്ധു, എച്എസ് പ്രണോയ് എന്നിവര്‍ സിംഗിള്‍സിലും ഡല്‍ബിള്‍സില്‍ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഡബിള്‍സിലും ക്വാര്‍ട്ടറിലേക്ക് മുന്നേറി. അതേസമയം കിഡംബി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ചൈനയുടെ യു ഹാനിനെ അനായാസം വീഴ്ത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍: 21-12, 21-15. ക്വാര്‍ട്ടറില്‍ കടുത്ത വെല്ലുവിളിയാണ് സിന്ധുവിനെ കാത്തിരിക്കുന്നത്. ഇതുവരെ വീഴ്ത്താന്‍ സാധിക്കാത്ത ദക്ഷിണ കൊറിയന്‍ താരം ആന്‍ സെ യങാണ് സിന്ധുവിന്റെ എതിരാളി. അഞ്ച് തവണ സിന്ധുവിനെതിരെ മത്സരിച്ച ആന്‍ സെ യങ് അഞ്ചിലും വിജയം സ്വന്തമാക്കിയ താരമാണ്.
എട്ടാം സീഡും മലയാളി താരവുമായ പ്രണോയ് ഇന്തോനേഷ്യന്‍ താരം ചിക്കോ ഔറ ദ്വി വാര്‍ഡോയെ വീഴ്ത്തിയാണ് ക്വാര്‍ട്ടറുപ്പിച്ചത്. ഇന്തോനേഷ്യന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മലയാളി താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 21-16, 5-21, 21-18. ക്വാര്‍ട്ടറില്‍ ജപ്പാന്റെ കാന്റ സുനേയാമയാണ് പ്രണോയിയുടെ എതിരാളി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ